ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഇന്ന് ലക്ഷദ്വീപില്‍
ലക്ഷദ്വീപ്   അഡ്മിനിസ്ട്രേറ്റർ ഇന്ന് ലക്ഷദ്വീപില്‍
Monday, June 14, 2021 1:11 AM IST
കോഴിക്കോട്: പ്രതിഷേധത്തിനിടെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഗോഡ പട്ടേൽ ഇന്നു ലക്ഷദ്വീപിലെ കവരത്തിയിലെത്തും. വിവാദ ഉത്തരവുകളെ തുടർന്ന് ദ്വീപിൽ പ്രതിഷേധം പടർന്നതിനുശേഷം ഇതാദ്യമായാണ് അഡ്മിനിസ്ട്രേറ്റർ ദ്വീപിലെത്തുന്നത്. പ്രതിഷേധത്തിന്‍റെ ഭാഗമായി കരിദിനമാചരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചിരിക്കുന്നത്. സിനിമാ പ്രവർത്തകയായ ഐഷ സുൽത്താനയ്ക്കെതിരേ രാജ്യദ്രോഹകുറ്റം ചുമത്തി കേസെടുത്തതും ദ്വീപിൽ വൻ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. ബിജെപി ലക്ഷദ്വീപ് ഘടകത്തിലും അഭിപ്രായവ്യത്യാസം രൂക്ഷമാണ്. പല ബിജെപി നേതാക്കളും ഇതിനോടകം പാർട്ടി വിട്ടു.

ഇന്നുച്ചയോടെ ദ്വീപിലെത്തുന്ന അഡ്മിനിസ്ട്രേറ്റർ പല സുപ്രധാന ഉത്തരവുകളിലും ഒപ്പുവയ്ക്കുമെന്നും സൂചനയുണ്ട്. എന്നാൽ കവരത്തിയിൽ മാത്രമാകും അഡ്മിനിസ്ട്രേറ്റർ തങ്ങുക. 20 നു തിരിച്ചുപോകും. ആൻഡമാൻ-ദാമൻ ദ്വീപുകളുടെകൂടി അഡ്മിനിസ്ട്രേറ്ററായ ഗുജറാത്തുകാരനായ പ്രഫുൽ പട്ടേലിനു അധിക ചുമതലയായി ലഭിച്ചതാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പദവി. അതുകൊണ്ടുതന്നെ വല്ലപ്പോഴും മാത്രമാണ് ലക്ഷദ്വീപിൽ എത്താറ്.


ലക്ഷദ്വീപു സന്ദർശിക്കാനുള്ള സന്ദർശനാനുമതി നൽകാത്തതിൽ പ്രതിഷേധിച്ച് ലോക്സഭാ സെക്രട്ടറി ജനറലിനു നോട്ടീസ് നൽകിയിരിക്കുകയാണ് കേരളത്തിൽനിന്നുള്ള എംപിമാർ. പാർലമെന്‍റംഗങ്ങൽക്കുള്ള സവിശേഷാധികാരം അഡ്മിനിസ്ട്രേറ്റർ തടഞ്ഞെന്ന പരാതിയാണ് എൽഡ്എഫ്, യുഡിഎഫ് എംപിമാർക്കുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.