ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു; 50 കോടി വേണ്ട: പി.ടി. തോമസ്
ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു;   50 കോടി വേണ്ട: പി.ടി. തോമസ്
Wednesday, June 23, 2021 12:08 AM IST
കൊച്ചി: കിറ്റെക്സ് കമ്പനിയിൽനിന്നു കുടിവെള്ളസ്രോതസിലേക്കു മാലിന്യം ഒഴുകിയെത്തുന്നുണ്ടെന്നത് ഉൾപ്പെടെ താന്‍ ഉന്നയിച്ചിട്ടുള്ള ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നു പി.ടി. തോമസ് എംഎല്‍എ. കന്പനി എല്ലാ നിയമങ്ങളും പാലിച്ചാണു പ്രവര്‍ത്തിക്കുന്നതെന്ന ഉടമയുടെ വാദം തെറ്റാണ്. സുപ്രീംകോടതി നിഷ്കര്‍ഷിക്കുന്ന സീറോ ലിക്വിഡ് ഡിസ്ചാര്‍ജ് സിസ്റ്റം കന്പനി സ്ഥാപിച്ചിട്ടില്ല. പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡില്‍നിന്നു ലഭിച്ച മറുപടിയില്‍ ഇതു വ്യക്തമാണെന്നു പി.ടി. തോമസ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

കിറ്റെക്സ് കമ്പനിയില്‍നിന്നുള്ള മാലിന്യം സമീപത്തെ കടമ്പ്രയാര്‍ നദിയെ മലിനപ്പെടുത്തുന്നുണ്ടെന്നു 2021 ഫെബ്രുവരിയിലെ ജില്ലാ പഞ്ചായത്ത് വികസന സെമിനാറില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കടമ്പ്രയാര്‍ നദി അതീവ ഗുരുതരമായ ഭീഷണി നേരിടുന്നതായി ദേശീയ ഹരിത ട്രൈബ്യൂണലും വ്യക്തമാക്കുന്നു. 10 ലക്ഷത്തോളം വരുന്ന ആളുകളുടെ കുടിവെള്ള സ്രോതസാണിത്. ഇത് മലിനമാക്കാന്‍ അനുവദിക്കില്ല.

കമ്പനി പൂട്ടിച്ച് അവിടെയുള്ള തൊഴിലാളികളുടെ ജീവിതം വഴിമുട്ടിക്കുകയല്ല എന്‍റെ ലക്ഷ്യം. ജീവന്‍റെയും കുടിവെള്ളത്തിന്‍റെയും പരിസ്ഥിതിയുടെയും പ്രശ്നമാണിത്. അതിനെ 50 കോടിരൂപയുടെ വലിപ്പം കാണിച്ചു ലളിതമാക്കേണ്ടതില്ല. കമ്പനിക്കെതിരായ ആരോപണങ്ങളില്‍ തെളിവ് നല്‍കിയാല്‍ കന്പനി ഉടമ നല്‍കാമെന്നു പറഞ്ഞ 50 കോടി രൂപ എനിക്കു വേണ്ട-പി.ട‌ി. തോമസ് പറഞ്ഞു.


രാജ്യത്തെ നിയമം നിഷ്കര്‍ഷിക്കുന്ന രീതിയില്‍ കന്പനി പ്രവര്‍ത്തിക്കണം. കമ്പനിയുടെ സൈറ്റ് ഉള്‍പ്പെടെയുള്ളവ ലഭ്യമല്ല. ഓഡിറ്റ് കാര്യങ്ങളിലും ദുരൂഹതകളേറെയാണ്. കിറ്റെക്സ് കമ്പനി സ്ഥാപിച്ചതു പോലും തട്ടിപ്പിന്‍റെ മറവിലായിരുന്നു. സെക്യൂരിറ്റീസ് ആന്‍ഡ് എക്സചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) ഇതില്‍ അന്വേഷണം നടത്തണം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ എനിക്കെതിരേ സ്ഥാനാര്‍ഥിയെ നിര്‍ത്തിയതുകൊണ്ടാണ് കിറ്റെക്സ് കമ്പനിക്കെതിരേ ആരോപണം ഉന്നയിക്കുന്നതെന്ന വാദം ശരിയല്ല. തെരഞ്ഞെടുപ്പിനു മൂന്നു മാസം മുമ്പേ കടമ്പ്രയാർ സംരക്ഷണസമിതി അടക്കമുള്ള നടപടികളിലേക്ക് ഞാന്‍ കടന്നതാണ്. കഴിഞ്ഞ ഡിസംബറിലാണ് കിറ്റെക്സിൽ സീറോ ലിക്വിഡ് ഡിസ്ചാര്‍ജ് സിസ്റ്റം സ്ഥാപിച്ചിട്ടില്ലെന്ന റിപ്പോർട്ട് എനിക്ക് ലഭിച്ചത്- പി.ടി. തോമസ് പറഞ്ഞു.

കിറ്റെക്സ് കമ്പനിക്കെതിരേ പി.ടി. തോമസ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ഏഴു ദിവസത്തിനകം തെളിവുമായി വന്നാല്‍ 50 കോടി രൂപ നല്‍കുമെന്നു കമ്പനി ഉടമ സാബു എം. ജേക്കബ് വെല്ലുവിളിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പി.ടി. തോമസ് മറുപടിയുമായി എത്തിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.