യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ
യുവതി ഭർതൃഗൃഹത്തിൽ മരിച്ച നിലയിൽ
Wednesday, June 23, 2021 12:48 AM IST
കായംകുളം: സൈനികന്‍റെ ഭാര്യയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വള്ളികുന്നം ലക്ഷ്മിഭവനത്തിൽ സൈനികനായ വിഷ്ണുവിന്‍റെ ഭാര്യ സുചിത്ര(19)യെയാണ് ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കായംകുളം കൃഷ്ണപുരം വടക്ക് കൊച്ചുമുറിയിൽ സുനിൽ നിവാസിൽ സുനിൽ-സുനിത ദന്പതികളുടെ മകളാണ് സുചിത്ര.

ഇക്കഴിഞ്ഞ മാർച്ച് 21നായിരുന്നു വിഷ്ണുവും സുചിത്രയും തമ്മിലുള്ള വിവാഹം. സൈനികനായ വിഷ്ണു ഇപ്പോൾ ഉത്തരാഖണ്ഡിലാണ് . ഇന്നലെ രാവിലെ 11.30നാണ് സുചിത്രയെ മുറിയ്ക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സുചിത്രയെ മുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെന്ന് ഭർതൃമാതാവാണ് നാട്ടുകാരോടു പറഞ്ഞത്. തുടർന്ന് അ‍യൽവാസികൾ ചേർന്ന് തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഫോറൻസിക് വിരലടയാള വിദഗ്ധരും പോലീസും സംഭവം നടന്ന വീട്ടിൽ പരിശോധന നടത്തി. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.


കോവിഡ് പരിശോധനയും പോസ്റ്റ്മോർട്ടവും ആലപ്പുഴ മെഡിക്കൽ കോളജിൽ ഇന്ന് നടത്തും. സംഭവസമയത്ത് സുചിത്രയുടെ ഭർതൃമാതാവും പിതാവും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ 8.30ഓടെ സുചിത്ര കാപ്പികുടി കഴിഞ്ഞ് കിടപ്പുമുറിയിൽ കയറി കതകടച്ചെന്നും ഒന്പതുമണിയോടെ വിളിച്ചിട്ടു അനക്കമില്ലെന്നു കണ്ട് അയൽക്കാരെ വിളിച്ചു കതകു തള്ളിത്തുറന്നുനോക്കുന്പോഴാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടതെന്നും ഭർതൃമാതാവ് പോലീസിന് മൊഴി നൽകി. വള്ളികുന്നം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആലപ്പുഴ ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം ചെങ്ങന്നൂർ ഡിവൈഎസ്പി ആർ. ജോസിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.