തീപ്പൊള്ളലേറ്റു മരിച്ച യുവതിയുടെ മൃതദേഹവുമായി റോഡ് ഉപരോധിച്ചു
Thursday, June 24, 2021 1:37 AM IST
വിഴിഞ്ഞം: തീപ്പാെള്ളലേറ്റ് മരിച്ച യുവതിയുടെ ഭർത്താവിനെ കസ്റ്റഡിയിലെടുത്ത ശേഷം പോലീസ് വിട്ടയച്ചു. മൃതദേഹവുമായി നാട്ടുകാർ മണിക്കൂറോളം റോഡ് ഉപരോധിച്ചു. വാടകവീട്ടിൽ തീപ്പൊളളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ വെങ്ങാനൂർചിറത്തല വിളാകം വീട്ടിൽ അശോകന്‍റെയും മോളിയുടെയും മകൾ അർച്ചനയുടെമരണത്തിൽ ഭർത്താവ് സുരേഷ് കുമാറിനെ അറസ്റ്റു ചെയ്യാത്തതിലും എഫ്ഐഅറിൽപോലീസ് വീഴ്ച വരുത്തിയെന്ന് ആരോപിച്ചും അർച്ചനയുടെ മൃതദേഹവുമായി ബന്ധുക്കളും നാട്ടുകാരും വിവിധ രാഷ്‌ട്രീയ നേതാക്കളും ചേർന്ന് വിഴിഞ്ഞം പള്ളിച്ചൽ റോഡ് ഉപരോധിച്ചു.

പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ ഉച്ചക്ക് 12.30 ഓടെ വെങ്ങാനൂർ ജംഗ്ഷനിൽ ആംബുലൻസിൽ എത്തിച്ച മൃതദേഹവുമായുള്ള പ്രതിഷേധം രണ്ടര മണി വരെ നീണ്ടു. സംഭവമറിഞ്ഞ് വിഴിഞ്ഞത്തു നിന്നും പോലീസ് എത്തിഉപരോധക്കാരുമായി സംസാരിച്ചെങ്കിലും ഫലം കണ്ടില്ല.

ഒടുവിൽ ഫോർട്ട് എസി അനിൽദാസ്, എം.വിൻസന്‍റ് എംഎൽഎ, തിരുവനന്തപുരം തഹസിൽദാർ ഷാജു എന്നിവർ സ്ഥലത്തെത്തി.

തുടർന്ന് സുരേഷിനെ വീണ്ടും കസ്റ്റഡിയിൽ എടുക്കുന്നതോടൊപ്പം അർച്ചനയുടെ പിതാവിന്‍റെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നും ഫോർട്ട് എസി ഉറപ്പ് നൽകി. ഇതോടെയാണ് ഉപരോധംഅവസാനിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.