കേന്ദ്രസംഘം കേരളത്തിൽ
കേന്ദ്രസംഘം കേരളത്തിൽ
Tuesday, July 6, 2021 1:13 AM IST
തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്രസംഘം കേരളത്തിലെത്തി. ചികിത്സാസൗകര്യങ്ങളടക്കം പരിശോധിക്കാനെത്തിയ കേന്ദ്രസംഘം, മൂന്നാം തരംഗം മുൻകൂട്ടിക്കണ്ട് ജാഗ്രതയോടെ നടപടികൾ സ്വീകരിക്കണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പിന് നിർദേശം നൽകി. തലസ്ഥാന ജില്ലയിലായിരുന്നു ആദ്യ സന്ദർശനം. കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രതിനിധി രുചി ജയിൻ, ജിപ്മെറിൽ നിന്നുള്ള ഡോ.വിനോദ് കുമാർ എന്നിവരാണ് സംഘത്തിലുള്ളത്.

ജനറൽ ആശുപത്രിയിൽ എത്തി സജ്ജീകരണങ്ങൾ വിലയിരുത്തിയ സംഘം കളക്ടറേറ്റും സന്ദർശിച്ചു. തുടർന്ന് ജില്ലാ കളക്ടറുമായും ആരോഗ്യ വകുപ്പ് ഉന്നതോദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി.


തിരുവനന്തപുരം ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും ചികിത്സാ സൗകര്യങ്ങളിലും കേന്ദ്രസംഘം തൃപ്തി രേഖപ്പെടുത്തി. രോഗികളുടെ സന്പർക്കപ്പട്ടിക കണ്ടെത്തുന്നതിലും ക്വാറന്‍റൈൻ സംവിധാനം കൃത്യമാക്കുന്നതിലും നടപടികൾ കൂടുതൽ ശക്തമാക്കണമെന്ന് നിർദേശവും നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.