എസ്എസ്എൽസി രേഖയിലെ അവ്യക്തത; സീറോ മലബാർ, മലങ്കര വിഭാഗങ്ങൾക്ക് ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് നിഷേധിക്കുന്നു
എസ്എസ്എൽസി രേഖയിലെ അവ്യക്തത; സീറോ മലബാർ, മലങ്കര വിഭാഗങ്ങൾക്ക് ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് നിഷേധിക്കുന്നു
Saturday, July 24, 2021 12:59 AM IST
കോട്ടയം: സിറിയൻ കത്തോലിക്കാ വിഭാഗത്തിൽപ്പെട്ട മുന്നാക്ക വിഭാഗങ്ങൾക്ക് അർഹമായ സാന്പത്തിക സംവരണ സർട്ടിഫിക്കറ്റ് (ഇഡബ്ല്യുഎസ്) വില്ലേജ് ഓഫീസുകളിൽ നിഷേധിക്കുന്നതായി പരാതി.

സർക്കാർ ഉത്തരവിൽ സുറിയാനി കത്തോലിക്കാ വിഭാഗത്തിനു സാന്പത്തിക ആനുകൂല്യം ലഭിക്കുന്നതു സീറോ മലബാർ വിഭാഗത്തിനാണെന്നാണു പരാമർശിച്ചിരിക്കുന്നത്. ഈ വിഭാഗത്തിൽപ്പെട്ട സിറിയൻ കത്തോലിക്കരുടെ സ്കൂൾ സർട്ടിഫിക്കറ്റുകളിൽ സീറോ മലബാർ എന്നതിനു പകരം ആർസിഎസ്‌സി എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഈ സാങ്കേതികത്വം ചൂണ്ടിക്കാട്ടിയാണ് ഉദ്യോഗസ്ഥ സമൂഹം ഇഡബ്ല്യുഎസ് സർട്ടിഫിക്കറ്റ് നിഷേധിക്കുന്നത്.

സമാനമായ സാഹചര്യം തന്നെയാണ് സീറോ മലങ്കര വിഭാഗത്തിൽപ്പെടുന്നവർക്കുമുണ്ടായിരിക്കുന്നത്. സീറോ മലങ്കര എന്ന സർക്കാർ ഉത്തരവുകളിൽ രേഖപ്പെടുത്തിയിരിക്കുന്നതിനാൽ ഈ വിഭാഗക്കാരുടെ സർട്ടിഫിക്കറ്റുകളിൽ ആർസിഎംസി എന്നതാണ് അവ്യക്തതയായിരിക്കുന്നത്.

ഇതോടെ ആനുകൂല്യത്തിനു അർഹരായ വിദ്യാർഥികൾ ഉൾപ്പെടെ നിരവധി പേരാണു വെട്ടിലായിരിക്കുന്നത്. എസ്എസ്എൽസിയും പ്ലസ്ടുവും കഴിഞ്ഞു ഉപരി പഠനത്തിനു തയാറെടുക്കുന്ന വിദ്യാർഥികളും പിഎസ്‌സിയിൽ സർട്ടിഫിക്കറ്റ് സമർപ്പിക്കേണ്ടവരുമാണ് വില്ലേജ് ഓഫീസുകൾ കയറിയിറങ്ങുന്നത്. ഓഫീസുകൾ കയറി മടുത്ത പലരും സർട്ടിഫിക്കറ്റ് വേണ്ടെന്നു വയ്ക്കുന്ന സാഹചര്യവുമുണ്ട്.

അപേക്ഷ സ്വീകരിച്ച് അന്വേഷണം നടത്തിയാൽ ഉദ്യോഗസ്ഥർക്ക് ഇക്കാര്യം കൃത്യമായി ബോധ്യപ്പെടാവുന്നതേയുള്ളൂ. ഇത് അനുസരിച്ചു സർട്ടിഫിക്കറ്റ് അനുവദിച്ചു നല്കാവുന്നതുമാണ്. സാന്പത്തിക സംവരണ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് എത്തുന്നവരോട് പത്താം ക്ലാസ് സർട്ടിഫിക്കറ്റിൽ സർക്കാർ രേഖകൾ പ്രകാരം പറഞ്ഞിരിക്കുന്ന സീറോ മലബാർ എന്നല്ല മറിച്ച് ആർസിഎസ്‌സി അല്ലെങ്കിൽ സീറോ മലങ്കര എന്നല്ല ആർസിഎംസി എന്ന ന്യായീകരണമാണു വില്ലേജ് ഓഫീസർമാർ പറയുന്നത്. ചില സ്ഥലങ്ങളിൽ മത മേലധ്യക്ഷന്‍റെ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ട് അപേക്ഷകനെ തിരിച്ചയയ്ക്കുന്ന സാഹചര്യവുമുണ്ട്. ആനുകൂല്യത്തിനു അർഹരായവരുടെ സർട്ടിഫിക്കറ്റുകളിൽ ആർസിഎസ്‌സി, ആർസിഎംസി എന്ന് രേഖപ്പെടുത്തിയിരിക്കുന്നത് കൃത്യമാണെന്ന് അറിയാമായിട്ടും സർട്ടിഫിക്കറ്റ് നല്കാതിരിക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമമാണെന്നും പരാതി ഉയർന്നിട്ടുണ്ട്. ചിലർ ഇക്കാര്യം ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചിട്ടുമുണ്ട്.


സംസ്ഥാനത്തെ ചില വില്ലേജ് ഓഫീസുകളിൽ അപേക്ഷകൾ ഉദ്യോഗസ്ഥർ പരിശോധിച്ചു വസ്തുത ബോധ്യപ്പെട്ട് സാന്പത്തിക സംവരണ സർട്ടിഫിക്കറ്റുകൾ നല്കുന്നുമുണ്ട്. ഉദ്യോഗസ്ഥർക്കിടയിൽ അവ്യക്തത നിലനില്ക്കുന്ന സാഹചര്യത്തിൽ സർക്കാർ ഇക്കാര്യത്തിൽ വ്യക്തമായ ഉത്തരവ് പുറത്തിറക്കി അർഹതപ്പെട്ടവരുടെ അനുകൂല്യം സംരക്ഷിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

ജെവിൻ കോട്ടൂർ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.