കോവിഡ് രോഗികൾക്കുള്ള ഉപകരണങ്ങൾ കസ്റ്റംസ് തടഞ്ഞുവച്ചെന്ന് പരാതി
Sunday, July 25, 2021 12:51 AM IST
നെടുമ്പാശേരി: കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ചൈനയിൽനിന്ന് എത്തിച്ച ഓക്സിജൻ അടക്കമുള്ള മെഡിക്കൽ ഉപകരണങ്ങൾ വിമാനത്താവളത്തിൽനിന്നു വിട്ടുനൽകാൻ 10 ദിവസത്തോളം കസ്റ്റംസ് വിഭാഗം വൈകിപ്പിച്ചതായി പരാതി. കോവിഡ് ചികിത്സയ്ക്കായി ഇറക്കുമതി ചെയ്യുന്ന മെഡിക്കൽ ഉപകരണങ്ങൾ വിമാനത്താവളത്തിൽനിന്ന് 24 മണിക്കൂറിനകം പരിശോധനകൾ പൂർത്തിയാക്കി വിട്ടുനൽകണമെന്ന് കേന്ദ്രസർക്കാരിന്‍റെ പ്രത്യേക നിർദേശം നിലനിൽക്കെയാണ് നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടി മെഡിക്കൽ ഉപകരണങ്ങൾ തടഞ്ഞുവച്ചത്.

കോഴിക്കോടിനു കൊണ്ടുപോകേണ്ട 10 ഓക്സിജൻ കോൺസൺട്രേറ്ററുകൾ ഉൾപ്പെടെയുള്ള മെഡിക്കൽ ഉപകരണങ്ങൾ ഈ മാസം 10-നാണ് നെടുമ്പാശേരിയിലെ കാർഗോ വിഭാഗത്തിൽ എത്തിയത്. ഞായറാഴ്ച സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ ആയതിനാൽ രേഖകൾ നെടുമ്പാശേരിയിൽ എത്തിച്ച് കാർഗോ കൈപ്പറ്റാനായില്ല.


പിറ്റേന്നാണ് ഇതിനായി ബന്ധപ്പെട്ടവർ എത്തി ബിൽ ഓഫ് എൻട്രി ഫയൽ ചെയ്തത്. എന്നാൽ രണ്ടു ദിവസം വൈകിയെന്ന കാരണം ചൂണ്ടിക്കാട്ടി കസ്റ്റംസ് കാർഗോ തടഞ്ഞുവയ്ക്കുകയായിരുന്നു. 10,000 രൂപ പിഴയടയ്ക്കാനും നിർദേശിച്ചു. പിഴ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പലതവണ അധികൃതരെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. പിന്നീട് ഈ മാസം 20ന് പിഴയും വിമാനത്താവള ഡിറ്റൻഷൻ ചാർജും മറ്റു നിരക്കുകളുമടക്കം അടച്ചതിനു ശേഷമാണ് ഇവ വിട്ടുനല്കാൻ കസ്റ്റംസ് തയാറായതെന്നാണ് പരാതി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.