നിയമസഭാ കൈയാങ്കളി കേസ്; മന്ത്രി ശിവൻകുട്ടിയുടെ രാജിക്കായി കോൺഗ്രസ് ഇന്നുമുതൽ സമരത്തിന്
നിയമസഭാ കൈയാങ്കളി കേസ്;  മന്ത്രി ശിവൻകുട്ടിയുടെ രാജിക്കായി കോൺഗ്രസ് ഇന്നുമുതൽ സമരത്തിന്
Thursday, July 29, 2021 1:33 AM IST
തിരുവനന്തപുരം: നിയമസഭാ കൈയാങ്കളി കേസിൽ വിചാരണ നേരിടുന്ന വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇന്നു മുതൽ കോൺഗ്രസ് പ്രത്യക്ഷസമരത്തിലേക്ക്. ഇന്നു രാവിലെ 10ന് എല്ലാ ജില്ലാ കളക്‌ടറേറ്റുകളിലേക്കും പ്രതിഷേധമാർച്ചും ധർണയും സംഘടിപ്പിക്കും. ശിവൻകുട്ടി രാജിവയ്ക്കുക, ക്രിമിനലുകൾക്കു വേണ്ടി പൊതുഖജനാവ് ധൂർത്തടിക്കുന്ന സർക്കാർ നടപടി അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരമെന്നു കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ അറിയിച്ചു.

നാളെ സംസ്ഥാന വ്യാപകമായി മണ്ഡലം തലങ്ങളിൽ ഇതേ ആവശ്യമുന്നയിച്ച് വൈകുന്നേരം പ്രതിഷേധ പ്രകടനങ്ങൾ നടത്തും. നിയമസഭയിൽ നടന്ന കൈയാങ്കളിയുമായി ബന്ധപ്പെട്ട് വിചാരണ നേരിടണമെന്ന് സുപ്രീംകോടതി അന്തിമമായി വിധി പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ വി. ശിവൻകുട്ടി മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു. കോടതിയിൽ വിചാരണ നേരിടുന്പോൾ, നിയമസഭ തല്ലിത്തകർക്കാൻ നേതൃത്വം കൊടുത്തയാൾ മന്ത്രിസഭയിൽഇരിക്കുന്നത് നിയമവ്യവസ്ഥകൾക്കും ധാർമികതയ്ക്കും യോജ്യമല്ല. അതിനാൽ അടിയന്തരമായി മന്ത്രി രാജിവയ്ക്കണം. ഇല്ലെങ്കിൽ രാജി ആവശ്യപ്പെടാൻ മുഖ്യമന്ത്രി തയാറാകണമെന്നും സതീശൻ ആവശ്യപ്പെട്ടു.

നിയമസഭയിൽ നടന്ന അക്രമസംഭവങ്ങൾക്ക് എംഎൽഎമാർക്കു ലഭിക്കേണ്ട യാതൊരു പ്രിവിലേജും ഇല്ലെന്ന കോടതിയുടെ പരാമർശം നേരത്ത യുഡിഎഫ് സ്വീകരിച്ച നിലപാടിനു സമാനമാണ്. ഒരു നിയമസഭാംഗം മറ്റൊരു നിയമസഭാംഗത്തെ കുത്തിക്കൊന്നാൽ കേസെടുക്കാൻ കഴിയില്ലേയെന്നാണ് യുഡിഎഫ് ചോദിച്ചത്. ഒരു നിയമസഭാംഗം തോക്കെടുത്ത് മറ്റൊരാളെ വെടിവച്ചാൽ അതു ക്രിമിനൽ കുറ്റമാണെന്നും അതിനൊരു പ്രിവിലേജും ഇല്ലെന്നുമാണു കോടതിയുടെ പരാമർശം. നിയമസഭയ്ക്കകത്തും പുറത്തും ഏതൊരു പൗരനും ചെയ്യുന്ന കുറ്റകൃത്യങ്ങൾ വിചാരണയ്ക്കു വിധേയമാണെന്നും അദ്ദേഹം പറഞ്ഞു.


വി. ശിവൻകുട്ടി രാജിവയ്ക്കണമെന്നു യുഡിഎഫ് കണ്‍വീനർ എം.എം. ഹസനും ആവശ്യപ്പെട്ടു. ഒന്നാം പിണറായി സർക്കാരിൽ ഹൈക്കോടതി പരാമർശത്തെത്തുടർന്നാണ് മന്ത്രിമാരായ ഇ.പി. ജയരാജനും എ.കെ. ശശീന്ദ്രനും തോമസ് ചാണ്ടിയും രാജിവച്ചതെന്നും യുഡിഎഫ് കണ്‍വീനർ ചൂണ്ടിക്കാട്ടി.

ക്രിമിനൽ കേസിൽ വിചാരണ നേരിടുന്ന വി. ശിവൻകുട്ടി മന്ത്രിയായി തുടരുന്നത് നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നു മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. താൻ നാലു വർഷമായി നിയമപോരാട്ടം നടത്തിയിരുന്നില്ലെങ്കിൽ കേസ് ഇല്ലാതാകുമായിരുന്നു.

കേസ് പിൻവലിക്കാൻ ലക്ഷങ്ങളാണു സർക്കാർ ചെലവഴിച്ചത്. കേസ് പിൻവലിക്കാനുള്ള സർക്കാർ തീരുമാനം ഭരണഘടനയോടുള്ള വെല്ലുവിളിയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

പൊതുമുതൽ നശിപ്പിച്ച കേസിൽ വിചാരണ നേരിടുന്ന മന്ത്രി വി. ശിവൻകുട്ടി രാജിവയ്ക്കണമെന്നു കേന്ദ്രമന്ത്രി വി. മുരളീധരനും ആവശ്യപ്പെട്ടു. ശിവൻകുട്ടി മന്ത്രിസ്ഥാനത്തു തുടരുന്നതു ധാർമികതയ്ക്കു ചേർന്നതല്ലെന്നു വി.എം. സുധീരൻ പറഞ്ഞു. കേസ് എഴുതിത്തള്ളാൻ സുപ്രീംകോടതിയെ സമീപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പു പറയണം.

കേസിനായി ചെലവായ തുക പൊതുഖജനാവിലേക്കു തിരിച്ചടയ്ക്കാൻ സർക്കാർ തയാറാകണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.