കോഴിത്തീറ്റ ഉത്പാദനകേന്ദ്രത്തിൽ സ്ഫോടനം; 20 പേർക്കു പരിക്ക്
കോഴിത്തീറ്റ ഉത്പാദനകേന്ദ്രത്തിൽ  സ്ഫോടനം; 20 പേർക്കു പരിക്ക്
Friday, July 30, 2021 1:50 AM IST
തിരുവിഴാംകുന്ന്(മണ്ണാർക്കാട്): അമ്പലപ്പാറയിൽ കോഴിത്തീറ്റ ഉത്പാദന കേന്ദ്രത്തിൽ നടന്ന സ്ഫോടനത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ഇരുപതിലധികം പേർക്കു ഗുരുതര പരിക്കേറ്റു. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് സംഭവം.

തീ അണയ്ക്കാനെത്തിയ ഫയർ ആൻഡ് റസ്ക്യു ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉത്പാദന കേന്ദ്രത്തിൽ രക്ഷാപ്രവർത്തനം നടക്കുമ്പോഴാണ് ഉഗ്രസ്ഫോടനമുണ്ടായത്. കൂറ്റൻ ഡീസൽ ടാങ്ക് പൊട്ടിത്തെറിക്കുകയായിരുന്നു. ഇതോടെ ജീവനക്കാർക്കും ഉദ്യോഗസ്ഥർക്കും പൊള്ളലേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ ചേർന്നാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.


പാറക്കോട്ടിൽ ഷമീർ, കുഞ്ഞിപ്പ, മുബാറക്ക്, അലവിക്കുട്ടി, മണ്ണാർക്കാട് ഫയർഫോഴ്സ് ഉദ്യോഗസ്ഥരായ അഞ്ചുപേർ അടക്കം ഇരുപതിലധികം പേർക്കാണ് പരിക്കേറ്റത്. ഇവരെ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രികളിലേക്കു മാറ്റി.

തീ അണയ്ക്കുന്നതിനായി പെരിന്തൽമണ്ണയിൽനിന്ന് ഉൾപ്പെടെ യൂണിറ്റുകൾ അമ്പലപ്പാറയിൽ എത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.