അപൂർവ പുനഃസമാഗമത്തിൽ കണ്ണീരണിഞ്ഞ് ഉമ്മയും മകനും
അപൂർവ പുനഃസമാഗമത്തിൽ  കണ്ണീരണിഞ്ഞ് ഉമ്മയും മകനും
Sunday, August 1, 2021 12:34 AM IST
കൊല്ലം: നാലര പതിറ്റാണ്ടിനുശേഷം സജാദ് തങ്ങളുടെ മടങ്ങിവരവിൽ ‌സ്വന്തം വീട്ടുകാർക്ക് അദ്ഭുതം വിട്ടുമാറിയിട്ടില്ല. 45 വർഷം പ്രാർഥനയോടെ കാത്തിരുന്ന ഉമ്മ ഫാത്തിമ ബീവി മകനെ കണ്ട മാത്രയിൽതന്നെ ആലിംഗനം ചെയ്തു. ഇരുവരുടെയും കണ്ണിൽനിന്നു സന്തോഷാശ്രുക്കൾ ഒഴുകിയിറങ്ങി. ബന്ധുക്കൾ അടക്കം കൂടിനിന്നവരുടെ കണ്ണുകളും ഈറനണിഞ്ഞു. ബോംബെയിൽ നിന്ന് ഇന്നലെ വൈകുന്നേരം 5.30 നാണ് സജാദ് തങ്ങൾ വീട്ടിലെത്തിയത്.

ശാസ്താംകോട്ട വേങ്ങ പടനിലത്ത് തെക്കതില്‍ തങ്ങള്‍ എന്ന സജാദ് 1970ൽ പതിനെട്ടാമത്തെ വയസിലാണ് ഗൾഫിലേക്കു പോയത്. തുടർന്ന് സാമ്പത്തികമായി ഏറെ മെച്ചപ്പെട്ട തങ്ങൾ 1976ൽ പ്രശസ്ത നടി റാണി ചന്ദ്രയെയും സംഘത്തെയും സാംസ്കാരിക പരിപാടിക്കായി ക്ഷണിച്ചുകൊണ്ടുപോയി.

തിരികെ ബോംബെയിൽ എത്തിയ സംഘം അവിടെനിന്നു മദ്രാസിലേക്ക് വിമാനത്തിൽ വരുന്ന വഴി വിമാനം തകരുകയും വിമാനത്തിലുണ്ടായിരുന്ന 95 പേർ ആ ദുരന്തത്തിൽ മരിക്കുകയും ചെയ്തു. ഇതിൽ തങ്ങളും ഉണ്ടാകുമെന്നാണു വീട്ടുകാരും നാട്ടുകാരും കരുതിയത്. പക്ഷേ, അവസാന നിമിഷം യാത്രയിൽനിന്നു സജാദ് തങ്ങൾക്ക് മാറി നിൽക്കേണ്ടിവന്നതിനാൽ രക്ഷപ്പെട്ടിരുന്നു.ദുരന്തത്തിൽ മാനസികമായി തകർന്ന തങ്ങൾ നാട്ടിലേക്ക് വരാതെ തിരികെ ദുബായിലേക്ക് പോകുകയായിരുന്നു.


ഏറെക്കാലത്തിനുശേഷം തിരിച്ചു മുംബൈയിലെത്തി പല കച്ചവടങ്ങളും ചെയ്തെങ്കിലും മെച്ചപ്പെട്ടില്ല. ഒടുവിൽ രോഗിയായി 2019ല്‍ മുംബൈയ് ക്കടുത്ത് പൻവേലിൽ സീൽ ആശ്രമത്തില്‍ എത്തി.

ഇതിനിടെ, തങ്ങൾ മുംബൈയിലുണ്ടെന്നു സൂചന കിട്ടി സഹോദരങ്ങള്‍ എത്തി. 2012 ൽ സജാദ് തങ്ങളുടെ പിതാവ് യൂനുസുകുഞ്ഞ് മരിച്ചു. സോഷ്യൽ ആന്‍ഡ് ഇവാഞ്ചലിക്കൽ അസോസിയേഷൻ ഫോർ ലൗ (സീൽ) എന്ന സംഘടനയാണ് ഈ പുനഃസമാഗമത്തിന് അവസരമൊരുക്കിയത്.

സഹോദരന്മാരായ മുഹമ്മദ് കുഞ്ഞ്, അബ്ദുൽ റഷീദ്, സഹോദരീപുത്രൻ അബ്ദുൽ സലിം എന്നിവരാണ് സജാദ് തങ്ങളെ കൂട്ടിക്കൊണ്ടുവരാൻ പോയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.