ഓളപ്പരപ്പിലെ ഒന്നാമനാകാന്‍ ‘ക്ലാസിക് ഇംപീരിയല്‍’
ഓളപ്പരപ്പിലെ ഒന്നാമനാകാന്‍  ‘ക്ലാസിക് ഇംപീരിയല്‍’
Monday, August 2, 2021 1:57 AM IST
കൊച്ചി: സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ യാത്രാ ബോട്ടെന്ന ഖ്യാതി സ്വന്തമാക്കാന്‍ കൊച്ചിയില്‍ ക്ലാസിക് ഇംപീരിയല്‍ ഒരുങ്ങുന്നു. 150 പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന പൂര്‍ണമായും ശീതീകരിച്ച ബോട്ട് പണിപൂര്‍ത്തിയാവുന്നത് വല്ലാര്‍പാടത്തിനു സമീപം രാമന്‍തുരുത്തിലാണ്.
കോടികള്‍ ചെലവു വരുന്ന പദ്ധതി യുവസംരംഭകനായ ബോള്‍ഗാട്ടി സ്വദേശി നിഷിജിത് കെ. ജോണിന്‍റെ കൊച്ചി ആസ്ഥാനമായ നിയോ ക്ലാസിക് ക്രൂസ് ആന്‍ഡ് ടൂര്‍സ് ഗ്രൂപ്പിന്‍റേതാണ്.

ഓളപ്പരപ്പില്‍നിന്ന് ജീവിതം കരുപ്പിടിപ്പിച്ച തനിക്ക് കൊച്ചിയിലെ കായലും കടലും തുണയാവുമെന്ന പ്രതീക്ഷയിലാണ് നിഷിജിത്. ദക്ഷിണേന്ത്യയിലെ ജലാശയങ്ങളിലെ ഏറ്റവും തലയെടുപ്പുള്ള ബോട്ടായി ഇത് പേരെടുക്കണമെന്ന ലക്ഷ്യത്തോടെ ആധുനികമായ എല്ലാ സാങ്കേതിക വിദ്യകളും ഇതില്‍ ഒരുക്കിയിട്ടുണ്ടെന്ന് നിഷിജിത് പറഞ്ഞു. ഡിസംബര്‍ അവസാനത്തോടെ കൊച്ചിയുടെ ഓളപ്പരപ്പിലേക്ക് ക്ലാസിക് ഇംപീരിയലിനെ ഇറക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

മറൈന്‍ ഡ്രൈവില്‍നിന്നു തുടങ്ങുന്ന കടല്‍ യാത്ര സര്‍വീസാണ് ലക്ഷ്യം. സാധാരണക്കാര്‍ക്ക് സമീപിക്കാവുന്ന തരത്തിലാകും നിരക്ക് നിശ്ചയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


ബോട്ട് നിര്‍മിക്കുന്നതിനു പല യാർഡുകളിലും അന്വേഷിച്ചെങ്കിലും വലിയ തുക മുടക്കേണ്ടി വരുമെന്നറിഞ്ഞതോടെ രാമന്‍തുരുത്തില്‍ കൊച്ചി പോര്‍ട്ട് ട്രസ്റ്റില്‍നിന്നു കുറച്ചു സ്ഥലം വാടകയ്‌ക്കെടുത്തു. 1,20,000 രൂപ വാടക. നിര്‍മാണത്തിന് ഏജന്‍സിയെ കണ്ടെത്തി. ജനറേറ്ററും ക്രെയിനും ഉള്‍പ്പെടെയുള്ള യന്ത്രങ്ങള്‍ വാങ്ങി യാഡ് ഒരുക്കി. തുടര്‍ന്ന് സ്വന്തമായി നിര്‍മാണം ആരംഭിക്കുകയായിരുന്നുവെന്ന് നിഷിജിത് പറഞ്ഞു.

പരമാവധി 10.5-11കോടിയാണു ചെലവു പ്രതീക്ഷിക്കുന്നത്. 50 മീറ്റര്‍ നീളത്തില്‍ 11 മീറ്റര്‍ വീതിയില്‍ ഇന്ത്യന്‍ രജിസ്‌ട്രേഡ് ഓഫ് ഷിപ്പിംഗ് മാനദണ്ഡപ്രകാരം കൂറ്റന്‍ വെസല്‍ നിര്‍മാണം ഇപ്പോള്‍ പാതി പിന്നിട്ടു. ബോട്ടിന്‍റെ വിശദാംശങ്ങള്‍ ടൂറിസം വകുപ്പിനും സമര്‍പ്പിച്ചിട്ടുണ്ട്. കോവിഡ് മാറുമ്പോള്‍ തന്‍റെ സ്വപ്ന സംരംഭം കടലില്‍ യാത്രയ്ക്കായി നീരണിയുമെന്നതാണ് നിഷിജിത്തിന്‍റെ സ്വപ്നം. 20 വര്‍ഷത്തോളമായി ആഡംബര ബോട്ട് ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നയാളാണ് നിഷിജിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.