രഖിലിന്‍റെ സുഹൃത്ത് കസ്റ്റഡിയിൽ
Monday, August 2, 2021 1:57 AM IST
കണ്ണൂർ: ഡോ. മാനസ വെടിയേറ്റു മരിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കോതമംഗലത്തുനിന്ന് അന്വേഷണ സംഘം ഇന്നലെ കണ്ണൂരിലെത്തി. കോതമംഗലം എസ്ഐ മാർട്ടിൻ ജോസഫിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് കണ്ണൂരിലെത്തിയത്.കണ്ണൂർ പോലീസും സൈബർ സെല്ലും കേസന്വേഷണത്തിൽ കോതമംഗലം പോലീസിനെ സഹായിക്കുന്നുണ്ട്.

രഖിൽ വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് ബിഹാറിൽനിന്നാണെന്ന് പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. 10,000 രൂപ മുതൽ 20,000 രൂപ വരെ മുടക്കിയാൽ ബിഹാറിലെ ചില കേന്ദ്രങ്ങളിൽനിന്ന് വ്യാജ തോക്കുകൾ ലഭിക്കുമെന്ന് പോലീസ് പറയുന്നു. ഏഴു തിരകൾ നിറയ്ക്കാവുന്ന പഴക്കംചെന്ന തോക്കാണ് ഉപയോഗിച്ചത്. ഇതിന്‍റെ ഉറവിടമാണ് പോലീസ് തേടുന്നത്.

രഖിലിന്‍റെ അന്തർസംസ്ഥാന യാത്രകൾ പോലീസ് പരിശോധിക്കുന്നുണ്ട്. രഖിലിന്‍റെ സുഹൃത്തിനെ കസ്റ്റഡിയിൽ എടുത്ത് പോലീസ് മൊഴിയെടുക്കുന്നുണ്ട്. രഖിലിന്‍റെ ഫോൺ കോളുകളും സന്ദേശങ്ങളും പോലീസ് പരിശോധിച്ചു. വെടിയുതിർത്ത കേസ് നിലനിൽക്കുകയില്ലെങ്കിലും രഖിൽ വെടിവയ്ക്കാൻ ഉപയോഗിച്ച തോക്ക് എവിടെനിന്നു കിട്ടിയെന്നതാണ് പ്രധാനമായും അന്വേഷണസംഘം പരിശോധിക്കുന്നത്.

മാനസയുടെ ശരീരത്തിൽ വെടിയുതിർത്തതിന് രഖിലിന്‍റെ പേരിൽ ഐപിസി 302 വകുപ്പ് പ്രകാരം കേസെടുക്കാനാകുമെങ്കിലുംപ്രതി മരിച്ചതോടെ ഐപിസി 174 വകുപ്പ് പ്രകാരം കേസ് നിലനിൽക്കില്ല.
എന്നാൽ അനധികൃത തോക്ക് ഉപയോഗിക്കാൻ പരിശീലനം എവിടെനിന്നു കിട്ടി എന്നതാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.