കൊച്ചി: കേരളത്തില്‍ വര്‍ധിച്ചുവരുന്ന ലൗ ജിഹാദും നാര്‍കോട്ടിക് ജിഹാദും കേരളീയ സമൂഹത്തിനു വലിയ വിപത്താണെന്ന പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവനയെ കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി സ്വാഗതം ചെയ്തു.
കാലങ്ങളായി കേരളത്തിന്റെ സാമൂഹ്യവ്യവസ്ഥിതിയില്‍ ഇത്തരത്തിലുള്ള വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നത് അധികാരികള്‍ കണ്ടില്ലെന്നു നടിക്കുകയാണെ ന്നു സംഘടന ചൂണ്ടിക്കാട്ടി.
ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇല്ലെന്നു സ്ഥാപിക്കാൻവേണ്ടി ചില മാധ്യമങ്ങളും രാഷ്ട്രീയ നേതാക്കളും കാണിക്കുന്ന വ്യഗ്രത വളരെ സങ്കടകരമാണ്. ഒരുവിഭാഗം ആളുകളെ പ്രീണിപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍, കേരളത്തിലെ സാധാരണക്കാരുടെ കുടുംബബന്ധങ്ങളെയും ജീവിതത്തെയും ദൂരവ്യാപകമായി സ്വാധീനിക്കുന്നു എന്നതു തിരിച്ചറിയണം.
സഭാമക്കളോടു പാലാ ബിഷപ് നടത്തിയ പ്രസംഗം, സഭയിലുള്ള വിശ്വാസികളും കുടുംബങ്ങളും ചെറുപ്പക്കാരും ജാഗ്രതയോടെ ആയിരിക്കുവാനും, കേരളത്തില്‍ മതസ്പര്‍ധ ഉളവാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കാനുമുള്ള ഉദ്ബോധനത്തിന്റെ ഭാഗമാണ്. അതിനെ മതസ്പര്‍ധയായി ചിത്രീകരിക്കുന്നത് ഗൂഢലക്ഷ്യങ്ങളുള്ള നിക്ഷിപ്തതാത്പര്യക്കാരാണ്.
സമൂഹത്തില്‍ മതതീവ്രത സ്ഥിരമായി പ്രചരിപ്പിക്കുന്ന ആളുകള്‍, ഇപ്പോള്‍ ഇതിനെതിരേ പ്രതികരിക്കുന്നതു കാണുമ്പോള്‍ ആരാണ് ഇത്തരം ജിഹാദുകള്ക്കു പിന്നിലെന്നത് സമൂഹത്തിനു വ്യക്തമായി ബോധ്യപ്പെടുന്നുണ്ട്. ഇവരെ പ്രോത്സാഹിപ്പിക്കുന്ന രീതിയിൽ ചില രാഷ്ട്രീയ നേതാക്കൾ നടത്തുന്ന പ്രസ്താവനകള്‍ അനുചിതമാണ്. അവ പിന്‍വലിക്കണം.
കേരളത്തിന്റെ മുന്‍ മുഖ്യമന്ത്രിയും മുന്‍ ഡിജിപിമാരടക്കമുള്ളവരും ഇത്തരം ജിഹാദി പ്രവര്‍ത്തനങ്ങളെക്കുറിച്ചു വ്യക്തമായ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടുണ്ട്. അതെല്ലാം തമസ്കരിച്ച് ഇതില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് അംഗീകരിക്കാന്‍ സാധിക്കില്ല. മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന കേരളീയ സമൂഹത്തിനുതന്നെയുള്ള വലിയൊരു മുന്നറിയിപ്പാണ്.
ലൗ ജിഹാദിലൂടെ നിരവധി പെണ്‍കുട്ടികളെ ചതിയില്‍പ്പെടുത്തി ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന്റെ തെളിവുകള്‍ ഈ നാളുകളില്‍ മാധ്യമങ്ങളില്‍ത്തന്നെ കൃത്യമായി വന്നതാണ്.
കോളജുകളും സ്കൂളുകളും കേന്ദ്രീകരിച്ചുള്ള പ്രദേശങ്ങളില്‍ മയക്കുമരുന്ന് കച്ചവടവും മറ്റു പ്രവര്‍ത്തനങ്ങളും നടത്തുന്നതും നാര്‍കോട്ടിക് ജിഹാദിന്റെ ഭാഗമാണ്. ഒരു ചെറിയ ശതമാനം ആളുകള്‍ വളരെ ഗൂഢലക്ഷ്യങ്ങളോടെ മറ്റാര്‍ക്കോ വേണ്ടി നടത്തുന്ന ഇത്തരം പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കാന്‍ സമൂഹത്തിനു ബാധ്യതയുണ്ട്.
കേരളത്തിലേക്കുള്ള മയക്കുമരുന്നിന്റെ വരവും കേരളത്തില്‍ വിതരണം ചെയ്യപ്പെടുന്ന രീതികളും, ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന കേരളത്തിനകത്തും പുറത്തുമുള്ള ആളുകളെ സംബന്ധിച്ചും ഗൂഢാലോചനകളെക്കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ട്രഷറര്‍ ഡോ. ജോബി കാക്കശേരി, അഡ്വ. പി.ടി. ചാക്കോ, ജോയി ഇലവന്തിക്കല്‍, തോമസ് പീടികയില്‍, ഡോ. ജോസുകുട്ടി ഒഴുകയില്‍, ടെസി ബിജു, രാജേഷ് ജോണ്‍, മാത്യു കല്ലടിക്കോട്ട്, ബേബി നെട്ടനാനി, ബെന്നി ആന്റണി, റിന്സണ് മണവാളന്, ട്രീസ ലിസ് സെബാസ്റ്റ്യന്‍, വര്‍ക്കി നിരപ്പേല്‍, അഡ്വ. ഗ്ലാഡിസ് ചെറിയാന്, ഐപ്പച്ചന്‍ തടിക്കാട്ട്, ജോസ്കുട്ടി മാടപ്പള്ളി, ബേബി പെരുമാലില്‍, ചാക്കോച്ചന് കാരാമയില്‍, ചാര്‍ലി മാത്യു, ബാബു കദളിമറ്റം, വര്‍ഗീസ് ആന്റണി എന്നിവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.