സംസ്ഥാനത്തെ സ്കൂളുകളും തുറക്കുന്നു
സംസ്ഥാനത്തെ  സ്കൂളുകളും തുറക്കുന്നു
Saturday, September 11, 2021 1:12 AM IST
തിരുവനന്തപുരം: കോവിഡ് വ്യാപനം ഭയപ്പെടേണ്ടതില്ലാത്ത സാഹചര്യത്തിലേക്ക് എത്തുന്നതിനാൽ സംസ്ഥാനത്തെ സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനുള്ള ഗൗരവതരമായ ആലോചനകൾ നടന്നുവരികയാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

ഇക്കാര്യത്തിൽ അറിവും അനുഭവസന്പത്തുമുള്ള വിദഗ്ധരുമായി ചർച്ചകൾ നടക്കുന്നു. അടുത്ത മാസം യോഗം ചേർന്ന് ആലോചിക്കും. ഇപ്പോൾ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനുള്ള തയാറെടുപ്പു നടക്കുകയാണ്.

സ്കൂൾ തുറക്കുന്പോൾ കുട്ടികൾക്കു വാക്സിനേഷൻ നിർബ ന്ധമാണെന്നു പറയുന്നില്ല. അധ്യാപകരും ജീവനക്കാരും കുട്ടികളെ കൊണ്ടു പോകുന്ന വാഹന ഡ്രൈവർമാരും വാക്സിനേഷൻ നടത്തണം. കുട്ടികളുടെ രക്ഷിതാക്കളും വീട്ടിലുള്ളവരും നിർബന്ധമായും വാക്സിൻ സ്വീകരിച്ചി രിക്കണം. കോളജുകൾ തുറക്കുന്നതിനാൽ വിദ്യാർഥികൾക്കുള്ള കോവിഡ് വാക്സിനേഷനു സൗകര്യമൊരുക്കും.

കോളജുകളിലെത്തുന്നതിനുമുന്പായി എല്ലാ വിദ്യാർഥികളും കോവിഡ് വാക്സിൻ ഒരു ഡോസെങ്കിലും എടുക്കണം. രണ്ടാം ഡോസ് സ്വീകരിക്കാൻ കാലാവധി ആയിട്ടുള്ളവർ അതും സ്വീകരിക്കണം. 18 വയസിനു മുകളിലുള്ള വിദ്യാർഥികൾക്കു വാക്സിൻ ലഭിക്കുന്നതിനായി തൊട്ടടുത്ത ആരോഗ്യ പ്രവർത്തകരുമായോ ആശാപ്രവർത്തകരുമായോ ബന്ധപ്പെടണം.


കോളജ് വിദ്യാർഥികളുടെ വാക്സിനേഷൻ ആരോഗ്യ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തും. സർവകലാശാലകൾ കേന്ദ്രീകരിച്ച് വാക്സിൻ എടുക്കാത്ത വിദ്യാർഥികളുടെയും അധ്യാപകരുടെയും കണക്കെടുപ്പു നടത്തി റിപ്പോ ർട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ് ആരോഗ്യ വകുപ്പിന് നൽകും.

ഇതടിസ്ഥാനമാക്കി വാക്സിനേഷൻ ക്യാന്പുകൾ സംഘടിപ്പിക്കും. വ്യവസായ- വ്യാപാര മേഖലകളുടെ പുനരുജ്ജീവനവും അടിയന്തരമായി നടപ്പിലാകണം. അതിനാവശ്യമായ ഇടപെടലുകളും ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.