സുധീരന്‍റെ പരാതി എന്താണെന്നറിയില്ല: കെ. സുധാകരൻ
സുധീരന്‍റെ പരാതി എന്താണെന്നറിയില്ല: കെ. സുധാകരൻ
Saturday, September 25, 2021 11:41 PM IST
കണ്ണൂർ: രാഷ്‌ട്രീയകാര്യ സമിതിയിൽനിന്നു രാജിവച്ച വി.എം.സുധീരന്‍റെ പരാതി എന്താണെന്നറിയില്ലെന്നും രാജിക്കത്തിനെക്കുറിച്ച് സീനിയർ നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുമായി സംസാരിച്ചിട്ടുണ്ടെന്നും കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ.

സുധീരന്‍റെ രാജിയെക്കുറിച്ച് മാധ്യങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സുധീരന്‍റെ രാജിക്കത്ത്‌ കിട്ടിയിട്ടുണ്ട്‌. എന്നാൽ, തിരക്കു കാരണം വായിച്ചിട്ടില്ല. വി.കെ. അബ്ദുൾ ഖാദർ മൗലവി മരിച്ച വിവരമറിഞ്ഞ് കണ്ണൂരിലേക്കുള്ള യാത്രയിലായിരുന്നു. വിവരമറിഞ്ഞ് ഫോണിൽ വിളിച്ചെങ്കിലും സുധീരൻ കാര്യം പറഞ്ഞില്ല. നേതൃത്വത്തിന് ഒരു പിഴവും പറ്റിയിട്ടില്ലെന്നും സുധാകരൻ പറഞ്ഞു.


കെപിസിസി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഫോൺ വിളിച്ചാൽ എടുക്കാറില്ല. അതുകൊണ്ട്‌ ഇപ്പോൾ സംസാരിക്കാറില്ല. പാർട്ടിയുടെ ഘടനാമാറ്റം അണികൾ നെഞ്ചേറ്റിയിരിക്കുകയാണ്. നിലവിലെ ആൾക്കൂട്ടത്തെ ഒഴിവാക്കാതിരിക്കാനാകില്ല. അതിൽ ആരും തടസവും പറഞ്ഞിട്ടില്ല. പക്ഷേ, സ്വീകരിക്കാത്ത ചിലരുണ്ടാകാം.

പല നേതാക്കളും സഹകരിക്കുന്നില്ല. ചിലർ ഫോൺ പോലും എടുക്കുന്നില്ല. നേതൃത്വം ആരെയും ബോധപൂർവം ഒഴിവാക്കുന്നില്ല. ഒരു നേതാവിനും സ്ഥാനം കിട്ടാത്തതിന്‍റെ പേരിൽ തെരുവിൽ ഇറങ്ങേണ്ടിവരില്ല. എല്ലാവരെയും ഉൾക്കൊള്ളുമെന്നും സുധാകരൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.