പ്രളയസാഹചര്യമുണ്ടായാൽ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് പരമാവധിയാക്കും
പ്രളയസാഹചര്യമുണ്ടായാൽ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് പരമാവധിയാക്കും
Thursday, October 14, 2021 1:34 AM IST
തൊടുപുഴ: പ്രളയ സാഹചര്യമുണ്ടായാൽ ഇടുക്കി ഡാമിലെ ജലനിരപ്പ് പരമാവധി സംഭരണശേഷി (ഫുൾ റിസർവോയർ ലെവൽ) യിലെത്തിക്കാൻ വൈദ്യുതി വകുപ്പ്. സാധാരണ ഈ മാസം ഇരുപതിനു മുന്പ് ജലനിരപ്പ് അപ്പർ റൂൾ ലെവലായ 2398.86 അടിയിലെത്തിയാൽ ഡാം തുറന്നുവിടേണ്ടതാണെങ്കിലും പ്രളയ മുന്നറിയിപ്പെത്തിയതോടെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലെത്തിക്കാൻ സെൻട്രൽ വാട്ടർ കമ്മീഷൻ അനുമതി നൽകുകയായിരുന്നു.

പ്രളയ ദിവസങ്ങളിൽ നദിയിൽ ജലനിരപ്പ് ഉയർന്നു നിൽക്കുന്ന സാഹചര്യത്തിൽ ഡാം തുറന്നുവിടുന്നത് താഴ്ന്ന പ്രദേശങ്ങളെ ദോഷകരമായി ബാധിക്കുമെന്നതിനാലാണ് ജലനിരപ്പ് പരമാവധി സംഭരണ ശേഷിയിലെത്തിക്കാൻ അനുമതി നൽകിയത്. ഇത്തരത്തിൽ ഉയർത്തുന്ന ജലനിരപ്പ് പത്തുദിവത്തിനുള്ളിൽ അനുവദനീയമായ നിരപ്പിലേക്കു താഴ്ത്തണം.

ഡൈനാമിക് റൂൾ കർവ് എന്നാണ് ഇത്തരത്തിൽ ഡാമിൽ ജലനിരപ്പു നിയന്ത്രിച്ചു നിർത്തുന്നതിനെ വിളിക്കുന്നത്. 2018 പ്രളയകാലത്ത് ഇടുക്കി ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടത് കനത്ത നാശത്തിനിടയാക്കിയെന്ന് ശക്തമായ ആരോപണമുയർന്നിരുന്നു.


അതേസമയം, അണക്കെട്ടിലെ ജലനിരപ്പ് 2390 അടിയായി. 2390.86 അടിയാണ് ബ്ലൂ അലർട്ട് ലെവൽ. സംഭരണശേഷിയുടെ 85.03 ശതമാനമാണിത്. കഴിഞ്ഞ വർഷം ഇതേ സമയം 2391.04 അടിയായിരുന്നു ജലനിരപ്പ്.

നിലവിലെ സാഹചര്യത്തിൽ ഡാം തുറക്കേണ്ടി വരില്ലെന്ന നിഗമനത്തിലാണ് വൈദ്യുതി ബോർഡ്. കനത്ത മഴ പെയ്താൽ പോലും 13 അടി വെള്ളം കൂടി ഡാമിൽ സംഭരിക്കാനാവും. രാജ്യമെന്പാടും വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ വെള്ളം തുറന്നുവിടുന്നത് ഏതുവിധേനയും ഒഴിവാക്കാനാണ് വൈദ്യുതി ബോർഡിന്‍റെ ശ്രമം.

ജെയിസ് വാട്ടപ്പിള്ളിൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.