ഊന്നുകല്ലിൽ കപ്പേളയുടെ ചില്ല് തകര്‍ത്തു
ഊന്നുകല്ലിൽ കപ്പേളയുടെ ചില്ല് തകര്‍ത്തു
Saturday, October 16, 2021 1:09 AM IST
കോതമംഗലം: ഊന്നുകല്‍ ലിറ്റില്‍ ഫ്‌ളവര്‍ ഫൊറോന പള്ളിയുടെ വെള്ളാമക്കുത്തില്‍ ദേശീയപാതയോരത്തുള്ള സെന്‍റ് ആന്‍റണീസ് കപ്പേളയ്ക്ക് നേരേ സാമൂഹ്യവിരുദ്ധരുടെ ആക്രമണം.

കപ്പേളയുടെ ചില്ലുവാതിൽ കല്ലെറിഞ്ഞു തകര്‍ത്തു. സമീപത്തുള്ള ടയർ കടയുടെ മുറ്റത്ത് കപ്പേള ആക്രമണത്തെ സൂചിപ്പിക്കുന്ന രേഖാചിത്രം വരച്ചത് കണ്ടെത്തിയത് ആക്രമണം ആസൂത്രിതമാണെന്ന സംശയമുയർത്തി.

രേഖാചിത്രം വരച്ചതിനടുത്ത് കല്ല് ഇളക്കിയെടുത്തതിന്‍റെ അടയാളമുണ്ട്. ഈ കല്ലുകൊണ്ടാവാം കപ്പേളയുടെ ഗ്ലാസ് തകര്‍ത്തതെന്നാണു നിഗമനം. ഇന്നലെ രാവിലെ കപ്പേളയില്‍ പ്രാര്‍ഥിക്കാനെത്തിയവരാണ് ഗ്ലാസ് തകർന്നത് ആദ്യം കണ്ടത്.

സംഭവമറിഞ്ഞ് ഇടവക വിശ്വാസികളും നാനാജാതി മതസ്ഥരായ നിരവധി പേരുമെത്തി. കഴിഞ്ഞ ഒമ്പതിന് സമീപ ഇടവകയായ നെല്ലിമറ്റം പുലിയന്‍പാറ സെന്‍റ് സെബാസ്റ്റ്യന്‍സ് പള്ളിയുടെ മോണ്ട ളത്തെ രൂപക്കൂട്ടിലിരുന്ന പരിശുദ്ധ കന്യകാമറിയത്തിന്‍റെ തിരുസ്വരൂപം ഇക്കിയെടുത്ത് സമീപത്തെ പൈനാപ്പിൾ തോട്ടത്തിൽ ഉപേക്ഷിച്ചിരുന്നു. ഇതു നടന്ന് ഒരാഴ്ച തികയും മുന്പാണ് വെള്ളാമക്കുത്ത് സംഭവം. സംഭവങ്ങളിൽ വ്യാപകമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്.


പള്ളി അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഊന്നുകല്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മൂവാറ്റുപുഴ ഡിവൈഎസ്പി മുഹമ്മദ് റിയാസിന്‍റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് സംഘവും പരിശോധന നടത്തി.

പോലീസ്‌ നായ മാര്‍ളി ചാപ്പലില്‍നിന്ന് 50 മീറ്ററോളം മാറി നിര്‍മാണത്തിലിരിക്കുന്ന കെട്ടിടംവരെ ഓടി നിൽക്കുകയായിരുന്നു.

കവളങ്ങാട് പഞ്ചായത്തില്‍തന്നെയാണ് രണ്ട് ആക്രമണങ്ങളും നടന്നത്. പുലിയന്‍പാറ സംഭവത്തിലെ അക്രമികൾ ആരെന്നു കണ്ടെത്താൻ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കോതമംഗലം രൂപത ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തി.

ആന്‍റണി ജോണ്‍ എംഎല്‍എ, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പി.എ.എം. ബഷീര്‍, കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്‍റ് സൈജന്‍റ് ചാക്കോ, രൂപത വികാരി ജനറാള്‍ മോണ്‍. ഫ്രാന്‍സിസ് കീരമ്പാറ, രൂപത ചാന്‍സലര്‍ ഫാ. ജോസ് കുളത്തൂര്‍, ഇടവക വികാരി റവ. ഡോ. തോമസ് പോത്തനാമൂഴി തുടങ്ങിയവർ സ്ഥലം സന്ദര്‍ശിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.