കൃത്രിമഹൃദയം വച്ചുപിടിപ്പിച്ച് വിപിഎസ് ലേക് ഷോര്‍
Saturday, October 16, 2021 1:09 AM IST
കൊച്ചി: കൊച്ചിയിലെ വിപിഎസ് ലേക് ഷോര്‍ ആശുപത്രിയില്‍ ഹൃദ്രോഗിയായ 61 വയസുകാരിക്ക് കൃത്രിമഹൃദയം വച്ചുപിടിപ്പിച്ചു.

കഴിഞ്ഞ ആറു വര്‍ഷമായി ഡൈലേറ്റഡ് കാര്‍ഡിയോമയോപ്പതി (ഡിസിഎം) എന്ന ഹൃദ്രോഗത്തിനു ചികിത്സയിലായിരുന്ന സ്ത്രീയിലാണ് വിജയകരമായി എല്‍വിഎഡി (ലെഫ്റ്റ് വെൻട്രിക്യുലര്‍ അസിസ്റ്റ് ഡിവൈസ്) അഥവാ കൃത്രിമ ഹൃദയം വച്ചുപിടിക്കുന്ന അതിസങ്കീര്‍ണ ശസ്ത്രക്രിയ നടത്തിയത്. കേരളത്തില്‍ ആദ്യമായാണ് ഒരു രോഗിയില്‍ കൃത്രിമഹൃദയം വച്ചുപിടിപ്പിച്ചതെന്നു ലേക്‌ഷോര്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഹൃദയത്തിന്‍റെ പ്രവര്‍ത്തനം തകരാറിലായതിനൊപ്പം ശ്വാസകോശങ്ങളില്‍ ദ്രാവകം രൂപപ്പെടുന്ന പള്‍മനറി എഡീമയും പിടിപെട്ട് സ്ഥിതി വഷളായനിലയിൽ കഴിഞ്ഞമാസം 13നാണു രോഗിയെ ലേക് ഷോറില്‍ പ്രവേശിപ്പിച്ചത്. വെന്‍റിലേറ്ററില്‍ തുടര്‍ന്നാല്‍ ജീവന്‍ നഷ്ടപ്പെടുമെന്ന സ്ഥിതിയായതോടെ വിഎ എക്മോയിലേക്കു മാറ്റി.


ഹൃദയം മാറ്റിവയ്ക്കുക മാത്രമായിരുന്നു രോഗിയെ രക്ഷിക്കാനുള്ള ഏക പോംവഴി. ദാതാവിനെ കണ്ടെത്തലും അനിശ്ചിതമായ കാലതാമസവും ഭീഷണിയായതോടെ കൃത്രിമഹൃദയം വച്ചുപിടിപ്പിക്കാൻ തീരുമാനിച്ചു. ഒമ്പതു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണു കൃത്രിമഹൃദയം പിടിപ്പിച്ചത്.

സുഖം പ്രാപിച്ചുവരുന്ന രോഗി ഭക്ഷണം വായിലൂടെ കഴിച്ചു തുടങ്ങി. അവയവമാറ്റ ശസ്ത്രക്രിയയ്ക്കു കേരളത്തില്‍ മുരടിപ്പ് നേരിടുന്ന പശ്ചാത്തലത്തില്‍ കൃത്രിമഹൃദയം ഉപകാരപ്രദമാണെന്നു ശസ്ത്രക്രിയയ്ക്ക് നേതൃത്വം വഹിച്ച ലേക് ഷോര്‍ ഹോസ്പിറ്റല്‍ കാര്‍ഡിയോ തൊറാസിക് സര്‍ജന്‍ ഡോ. ഡി.എസ്. സുജിത് പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.