ഫാ. ബ്രൂണോ കണിയാരകത്ത്, സിസ്റ്റർ മേരി കൊളേത്ത എന്നിവരുടെ നാമകരണ നടപടികൾക്ക് വത്തിക്കാന്‍റെ അനുമതി
ഫാ. ബ്രൂണോ കണിയാരകത്ത്, സിസ്റ്റർ മേരി കൊളേത്ത  എന്നിവരുടെ നാമകരണ നടപടികൾക്ക് വത്തിക്കാന്‍റെ അനുമതി
Saturday, October 16, 2021 1:09 AM IST
പാലാ: പാലാ രൂപതാംഗങ്ങളായ ഫാ. ബ്രൂണോ കണിയാരകത്ത്, സിസ്റ്റർ മേരി കൊളേത്ത എന്നിവരുടെ നാമകരണ നടപടികൾക്ക് വത്തിക്കാന്‍റെ അനുമതി.

രാമപുരം ഇടവകാംഗവും സിഎംഐ സഭംഗവുമായ കണിയാരകത്ത് ഫാ. ബ്രൂണോയുടെയും ചേർപ്പുങ്കൽ ഇടവകാംഗവും എഫ്സിസി സഭാംഗവുമായ സിസ്റ്റർ മേരി കൊളേത്തയുടെയും നാമകരണ നടപടികൾക്ക് പാലാ രൂപതയിൽ ഇന്നലെ തുടക്കം കുറിച്ചു.

ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വത്തിക്കാനിൽനിന്ന് അനുമതി ലഭിച്ച വിവരം ഒൗദ്യോഗികമായി അറിയിച്ചു. ആത്മാവച്ചൻ എന്നറിയപ്പെടുന്ന ഫാ. ബ്രൂണോയുടെ കബറിടം കുര്യനാട് സിഎംഐ ആശ്രമദേവാലത്തിലാണ് സ്ഥിതി ചെയ്യുന്നത്. 1894 നവംബർ 20നാണ് ജനനം.

വാഴ്ത്തപ്പെട്ട കുഞ്ഞച്ചനോടൊപ്പം പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. 15 ആശ്രമങ്ങളിൽ സേവനം ചെയ്തു. 25 വർഷം കുര്യനാട് ആശ്രമത്തിലായിരുന്നു ശുശ്രൂഷ. നിർധനരോട് കാരുണ്യം കാണിച്ചുള്ള ജീവിതശൈലിയായിരുന്നു അദ്ദേഹത്തിന്‍റേത്. 1991 ഡിസംബർ 15ന് ദിവംഗതനായി. കുര്യനാട് ആശ്രമത്തിൽ കബറടക്കി.

സിസ്റ്റർ മേരി കൊളേത്ത 1904 മാർച്ച് മൂന്നിന് ജനിച്ചു. കൊളേത്താമ്മ എന്ന പേരിലാണ് അറിയപ്പെട്ടത്. സഹനവും ഏകാന്തവാസവുമെല്ലാം സ്നേഹമാക്കി മാറ്റിയ സന്യാസജീവിതമായിരുന്നു നയിച്ചിരുന്നത്. വാകമല സെന്‍റ് ജോസഫ് സ്കൂൾ, ആനിക്കാട് ഹോളി ഫാമിലി സ്കൂൾ, മണിയംകുന്ന് സെന്‍റ് ജോസഫ് സ്കൂൾ എന്നിവിടങ്ങളിൽ അധ്യാപികയായിരുന്നു.


അധ്യാപികവൃത്തിക്കുശേഷം 1932 ഒക്ടോബർ നാലിന് ക്ലാരസഭയിൽ അംഗമായി. 1984 ഡിസംബർ എട്ടിന് അന്തരിച്ചു. മണിയംകുന്ന് സെന്‍റ് ജോസഫ് പള്ളി സെമിത്തേരിയിൽ മൃതദേഹം സംസ്കരിച്ചു

നാമകരണ നടപടികളുടെ ഫാ. ബ്രൂണോയെക്കുറിച്ചുള്ള പ്രാരംഭ പഠനത്തിനായി മോണ്‍. ജോസഫ് മലേപ്പറന്പിൽ, റവ. ഡോ. തോമസ് ഐക്കര സിഎംഐ, ഫാ. ബെർക്കുമാൻസ് കുന്നുംപുറം എന്നിവരെയും, സിസ്റ്റർ കൊളേത്താമ്മയെക്കുറിച്ചുള്ള പഠനത്തിനായി റവ. ഡോ. ഡൊമിനിക് വെച്ചൂർ, റവ. ഡോ. ജോസ് മുത്തനാട്ട്, സിസ്റ്റർ ലിയോബ എഫ്സിസി എന്നിവരെയുമാണു കമ്മീഷനായി ചുമതലപ്പെടുത്തിയിരുന്നത്.

ഫാ. ബ്രൂണോയുടെ നാമകരണ നടപടികൾക്കുള്ള അനുമതിപത്രം ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിൽനിന്ന് സിഎംഐ കോട്ടയം പ്രോവിൻഷ്യാൽ ഫാ. ജോർജ് ഇടയാടിയിലും സിസ്റ്റർ കൊളേത്തയുടെ നാമകരണ നടപടികൾക്കുള്ള അനുമതി പത്രം എഫ്സിസി ഭരണങ്ങാനം പ്രൊവിൻഷ്യാൽ സിസ്റ്റർ ആനി കല്ലറങ്ങാട്ടും ഏറ്റുവാങ്ങി.

മാർ ജോസഫ് പള്ളിക്കാപറന്പിൽ, മോണ്‍. ജോസഫ് മലേപ്പറന്പിൽ, ഫാ. ജോർജ് ഇടയാടിയിൽ, ഫാ. തോമസ് ഐക്കര സിഎംഐ, ഫാ. ടോം തോമസ് മാത്തശേരിൽ സിഎംഐ, റവ. ഡോ. ജോസഫ് കടുപ്പിൽ, റവ. ഡോ. ഡൊമിനിക് വെച്ചൂർ, ഫാ. ബെർക്ക്മാൻസ് കുന്നുംപുറം, രൂപത ചാൻസലർ റവ. ഡോ. ജോസ് കക്കല്ലിൽ, ഫാ. സിറിയക് കൊച്ചുകൈപ്പട്ടിയിൽ, സിസ്റ്റർ ആനി കല്ലറങ്ങാട്ട്, സിസ്റ്റർ ആൻസീനിയ, സിസ്റ്റർ ആൻസീലിയ എന്നിവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.