അപ്പർ കുട്ടനാട്ടിലും ചെങ്ങന്നൂരിലും വെള്ളം കയറി
അപ്പർ കുട്ടനാട്ടിലും  ചെങ്ങന്നൂരിലും വെള്ളം കയറി
Sunday, October 17, 2021 11:07 PM IST
ആലപ്പുഴ: കനത്ത മഴയെ തുടർന്ന് നദികളിലെ ജലനിരപ്പ് ഉയർന്നതോടെ ആലപ്പുഴ ജില്ലയിലെ അപ്പർ കുട്ടനാട് മേഖലയും ചെങ്ങന്നൂരും വെള്ളത്തിലായി. നിരവധി വീടുകളും റോഡുകളും വെള്ളത്തിലാണ്.

എസി റോഡിലടക്കം പലയിടത്തും വെള്ളത്തിലൂടെയാണ് വാഹനയാത്ര.
പെരുമഴയിലും കിഴക്കൻ വെള്ളത്തിന്‍റെ കുത്തൊഴുക്കിലും അപ്പർ കുട്ടനാട്ടിലെ ഏഴോളം പഞ്ചായത്തുകൾ പൂർണമായി വെള്ളത്തിൽ മുങ്ങി. ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ രണ്ടു മേഖലകളിലും ജനങ്ങളെ ക്യാന്പുകളിലേക്കു മാറ്റിപ്പാർപ്പിക്കാൻ തുടങ്ങി.

നിരവധി വീടുകളാണ് ജില്ലയിൽ പലയിടത്തായി വെള്ളത്തിൽ മുങ്ങിയിരിക്കുന്നത്. ഇതിനിടെ കിഴക്കൻ മേഖലയിൽ നിന്നും എത്തുന്ന വെള്ളത്തിനൊപ്പം മരങ്ങളും വീട്ടുപകരണങ്ങളും മരഉരുപ്പടികളും ഒഴുകിയെത്തുന്നുണ്ട്.

ജനപ്രതിനിധികളും ഫയർഫോഴ്സും സന്നദ്ധ പ്രവർത്തകരും രക്ഷാപ്രവർത്തനം ഏറ്റെടുത്തു. താഴ്ന്ന പ്രദേശങ്ങൾ എല്ലാം വെള്ളത്തിലായി. ഗ്രാമീണ മേഖലകൾ ഒറ്റപ്പെട്ട അവസ്ഥയാണ്. എസി റോഡുകൂടാതെ കുട്ടനാടൻ മേഖലയിൽ തിരുവല്ല-അന്പലപ്പുഴ സംസ്ഥാന പാതയിൽ നെടുന്പ്രത്ത് റോഡിൽ വെള്ളം കയറി. നീരേറ്റുപുറം-കിടങ്ങറ, എടത്വ-മാന്പുഴക്കരി, എടത്വ-വേഴപ്ര റോഡുകളിലും വെള്ളം കയറി.


പന്പാനദിയിലെയും മണിമലയാറ്റിലെയും ജലനിരപ്പ് അപകട നിലയിൽ ഉയരുകയാണ്. 24 മണിക്കൂറിനുള്ളിൽ നദികളിലെ ജലനിരപ്പ് രണ്ട ു മീറ്ററോളമാണ് ഉയർന്നത് പ്രാദേശിക തോടുകളും ഇടത്തോടുകളും കരകവിഞ്ഞ് ഒഴുകുകയാണ്. നെടുന്പ്രം, നിരണം, മുട്ടാർ, തലവടി, എടത്വ, വീയപുരം, തകഴി പഞ്ചായത്തുകളിലാണ് ജലനിരപ്പ് ക്രമാതീതമായി ഉയരുന്നത്.

മലയോര പ്രദേശമായ പത്തനംതിട്ട ജില്ലയിൽ ശക്തമായ മഴയും മലയിടിച്ചിലും തുടരുന്ന സാഹചര്യത്തിൽ ജില്ലയുടെ പടിഞ്ഞാറും ആലപ്പുഴ ജില്ലയുടെ കിഴക്കും അതിർത്തി പങ്കിടുന്ന ചെങ്ങന്നൂർ താലൂക്കിലെ പാണ്ടനാട് ആർകെവി-നാക്കട റോഡിലും നഗരസഭയിലെ മംഗലം, ഇടനാട് ഭാഗങ്ങളിലും മുളക്കുഴയിലും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി.

മഴയുടെ ശക്തി കുറഞ്ഞെങ്കിലും മാന്നാർ, ചെന്നിത്തല, പാണ്ടനാട്, തിരുവൻവണ്ടൂർ, പുലിയൂർ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങളിലും നഗരസഭയിൽ ഉൾപ്പെട്ട പന്പയാറിന്‍റെ തീരങ്ങളിലും വെള്ളെപ്പൊക്ക ഭീഷണി നിലനിൽക്കുകയാണ്. ചെങ്ങന്നൂർ-കോഴഞ്ചേരി റോഡിലെ പുത്തൻകാവ് ഭാഗത്തും എംസി റോഡിലെ മുക്കഴ ഭാഗത്തും റോഡിലേക്കു വെള്ളം കയറി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.