പ്രളയക്കെടുതിയില്‍ പത്തനംതിട്ട
പ്രളയക്കെടുതിയില്‍  പത്തനംതിട്ട
Sunday, October 17, 2021 11:07 PM IST
പത്തനംതിട്ട: ജില്ലയുടെ ഒട്ടുമിക്ക പ്രദേശങ്ങളിലും പ്രളയക്കെടുതികള്‍ തുടരുകയാണ്. ഇന്നലെ മഴയ്ക്കു നേരിയ ശമനം ഉണ്ടായതോടെ നദികളില്‍ ജലനിരപ്പ് താഴ്ന്നു തുടങ്ങി. എന്നാല്‍ വെള്ളം കയറിയ ഭൂരിഭാഗം പ്രദേശങ്ങളിലും ദുരിതം തുടരുകയാണ്.

പടിഞ്ഞാറന്‍ മേഖലയില്‍ പ്രളയക്കെടുതികള്‍ രൂക്ഷമാകുകയും ചെയ്തു.റാന്നി, കോന്നി, മല്ലപ്പള്ളി, തിരുവല്ല, അടൂര്‍ താലൂക്ക് പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളം കയറിക്കിടക്കുകയാണ്. തിരുവല്ല, മല്ലപ്പള്ളി, അടൂര്‍ താലൂക്കുകളിലെ കൂടുതല്‍ പ്രദേശങ്ങളില്‍ ഇന്നലെ വെള്ളം കയറി. കോന്നി താലൂക്കിലെ പല പ്രദേശങ്ങളിലും ഇപ്പോഴും പ്രളയക്കെടുതികള്‍ തുടരുകയാണ്. എല്ലാ താലൂക്കുകളിലും ദുരിതാശ്വാസ ക്യാമ്പുകളാരംഭിച്ചിട്ടുണ്ട്.

ജില്ലയിലൂടെയുള്ള പ്രധാന പാതകളില്‍ വെള്ളം കയറിക്കിടക്കുകയാണ്. എംസി റോഡില്‍ കുറ്റൂരില്‍ വെള്ളം കയറിയിട്ടുണ്ട്. ഗതാഗതം അനുവദിച്ചിട്ടുണ്ട്. ടികെ റോഡില്‍ ഇരവിപേരൂര്‍, നെല്ലാട്, വള്ളംകുളം ഭാഗങ്ങളിൽ തടസമുണ്ട്.

പിഎം റോഡില്‍ കോന്നിയില്‍ ഇന്നലെയും തടസമുണ്ടായി. പിഎം റോഡില്‍ റാന്നി ഭാഗത്തെ വെള്ളം ഇറങ്ങി. കോട്ടയം - കോഴഞ്ചേരി റോഡില്‍ മല്ലപ്പള്ളി ടൗണ്‍ മേഖലയിലും വെണ്ണിക്കുളം ഭാഗത്തും വെള്ളം കയറി. ആറന്മുള റോഡിലെ വെള്ളം ഇറങ്ങിത്തുടങ്ങിയതോടെ ചെങ്ങന്നൂരിലേക്കുള്ള തടസം നീങ്ങി.


കഴിഞ്ഞ ഒന്നു മുതല്‍ ഇന്നലെ വരെയുള്ള കണക്കുകളില്‍ 205 ശതമാനം അധികമഴയാണ് പത്തനംതിട്ട ജില്ലയില്‍ ലഭിച്ചത്. ജാഗ്രതാ നിര്‍ദേശം തുടരുന്ന സാഹചര്യത്തില്‍ ശബരിമല തീര്‍ഥാടനത്തിന് ഇന്നുകൂടി വിലക്കുണ്ട്. ഗവി ഉള്‍പ്പെടെയുള്ള വിനോദ സഞ്ചാര മേഖലകളിലേക്കും യാത്രാവിലക്കുണ്ട്. പമ്പ, അച്ചന്‍കോവില്‍, മണിമല നദികളില്‍ ജലനിരപ്പ് ശനിയാഴ്ച രേഖപ്പെടുത്തിയ അളവില്‍ നിന്നും കുറവുണ്ടായിട്ടുണ്ട്.

മണിയാര്‍, മൂഴിയാര്‍ സംഭരണികളുടെ ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് വിടുന്നുണ്ട്. ശബരിഗിരി പദ്ധതിയുടെ കക്കി ആനത്തോട് സംഭരണിയില്‍ ജലനിരപ്പ് 979.26 മീറ്ററിലെത്തിയതോടെ റെഡ് അലര്‍ട്ട് തുടരുകയാണ്. കക്കിയില്‍ 981.46 മീറ്ററാണ് സംഭരണശേഷി. പമ്പയില്‍ 982.70 മീറ്ററാണ് ഇന്നലെ ഉച്ചയ്ക്ക് ജലനിരപ്പ്. 986.33 മീറ്ററാണ് പമ്പയിലെ സംഭരണശേഷി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.