കാറും ബസും കൂട്ടിയിടിച്ച് ബന്ധുക്കളായ രണ്ടു പേർ മരിച്ചു
കാറും ബസും കൂട്ടിയിടിച്ച് ബന്ധുക്കളായ രണ്ടു പേർ മരിച്ചു
Tuesday, October 19, 2021 1:06 AM IST
കറുകച്ചാൽ: ചന്പക്കരയ്ക്കടുത്ത് തൈപ്പറന്പിൽ കാറും ബസും കൂട്ടിയിടിച്ച് ബന്ധുക്കളായ രണ്ടു പേർ മരിച്ചു. മൂന്നു പേർക്ക് സാരമായി പരിക്കേറ്റു. കാറോടിച്ച കോട്ടയം മുട്ടന്പലം കാഞ്ഞിരക്കാട്ട് പി.കെ. പുരുഷോത്തമൻ നായരുടെ മകൻ ശ്രീജിത്ത് (34), കോതനല്ലൂർ ചന്ദ്രികാഭവനിൽ പുരുഷോത്തമൻ നായർ (65) എന്നിവരാണു മരിച്ചത്.

കാറിലുണ്ടായിരുന്ന കോട്ടയം സ്വദേശികളായ രാധാകൃഷ്ണൻ (54), കൃഷ്ണകുമാർ (54), മാന്നാർ സ്വദേശി വിജയകുമാർ (66) എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽകോളജിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്.

ഇന്നലെ വൈകുന്നേരം 4.20 നായിരുന്നു അപകടം. ശ്രീജിത്തിന്‍റെ മാതൃസഹോദരന്‍റെ വിവാഹത്തിൽ പങ്കെടുത്തശേഷം കോട്ടയത്തേക്കു മടങ്ങുന്പോഴായിരുന്നു സംഭവം.

മുൻപേപോയ കാറുകളെ മറികടക്കുന്നതിനിടെ ഇവർ സഞ്ചരിച്ച കാർ മല്ലപ്പള്ളിയിലേക്കുപോയ സ്വകാര്യബസിൽ ഇടിച്ചുകയറുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായി തകർന്നു. കാറിനുള്ളിൽ കുടങ്ങിയ ഇവരെ നാട്ടുകാർ ചേർന്ന് ഡോറുകൾ വെട്ടിപ്പൊളിച്ചാണു പുറത്തെടുത്തത്.

വിവരമറിഞ്ഞ് കറുകച്ചാൽ പോലീസും പാന്പാടിയിൽനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.

അപകടത്തെത്തുടർന്ന് റോഡിൽ അരമണിക്കൂറിലേറെ ഗതാഗതം മുടങ്ങി. മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി.

മരിച്ചവരും പരിക്കേറ്റവും അടുത്ത ബന്ധുക്കളാണെന്നു പോലീസ് പറഞ്ഞു. പുരുഷോത്തമൻ നായരുടെ ഭാര്യ രത്നമ്മ കോതനല്ലൂർ കടിച്ചാംപറന്പിൽ കുടുംബാംഗം. മകൾ: ശശികല. മരുമകൻ: കാർത്തിക്. ശ്രീജിത്തിന്‍റെ അമ്മ: വനജ. സഹോദരി ശ്രീജ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.