കാലവർഷം പിൻവാങ്ങുന്നു; തുലാവർഷവും കടുക്കും
കാലവർഷം പിൻവാങ്ങുന്നു;  തുലാവർഷവും കടുക്കും
Monday, October 25, 2021 1:24 AM IST
തിരുവനന്തപുരം: അടുത്ത 48 മണിക്കൂറിനുള്ളിൽ കാലവർഷം പിൻവാങ്ങി തുലാവർഷം പെയ്തു തുടങ്ങുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാലവർഷത്തിന്‍റെ പിൻവാങ്ങലും തുലാവർഷത്തിന്‍റെ വരവും ഇക്കുറി ഒരേ ദിവസം തന്നെയായിരിക്കും.

സംസ്ഥാനത്ത് ഈ ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.

കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള മറ്റു ജില്ലകളിൽ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള ജില്ലകളിൽ ഇന്നും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ഒഴികെയുള്ള ജില്ലകളിൽ ബുധനാഴ്ചയും യെല്ലോ അലർട്ട് പ്രഖ്യാപിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ 20 സെന്‍റിമീറ്റർ വരെയുള്ള അതിശക്തമായ മഴയ്ക്കും യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ 11 സെന്‍റിമീറ്റർ വരെയുള്ള ശക്തമായ മഴയ്ക്കുമാണ് സാധ്യത. ജാഗ്രതാ മുന്നറിയിപ്പുകൾ പ്രഖ്യാപിക്കപ്പെട്ട ജില്ലകളിലെ പ്രളയസാധ്യതാ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു.


ഒക്‌ടോബർ ഒന്നിനു തുടങ്ങേണ്ട തുലാമഴ 26 ദിവസം വൈകിയാണെത്തുന്നത്. തുലാവർഷത്തിൽ ഇത്തവണ ശരാശരിയിലും കൂടുതൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരുന്നു. ജൂണ്‍ ആദ്യം തന്നെ സംസ്ഥാനത്തു പെയ്തു തുടങ്ങിയ കാലവർഷം ഒക്ടോബർ അവസാനം വരെ നീണ്ടുനിന്നതോടെ റിക്കാർഡ് മഴയാണ് ഇക്കാലയളവിൽ കേരളത്തിൽ പെയ്തത്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ കണക്കുകൾ പ്രകാരം കാലവർഷത്തിൽ ഇന്നലെ വരെ 2242.7 മില്ലിമീറ്റർ മഴയാണ് കേരളത്തിൽ പെയ്തത്.

കാലവർഷത്തിൽ ശരാശരി 2049.2 മില്ലീമീറ്റർ പെയ്യേണ്ട സ്ഥാനത്താണ് ഈ അധികപ്പെയ്ത്ത്. കാലവർഷം കനത്തതോടെ സംസ്ഥാനത്ത് വാർഷിക ശരാശരിയിലും കൂടുതൽ മഴ ഇതിനോടകം ലഭിച്ചു കഴിഞ്ഞു. ഇതിനു പിന്നാലെയാണ് തുലാവർഷം എത്തുന്നത്.

തുലാവർഷ കാലത്ത് അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ശക്തമായ ന്യൂനമർദങ്ങൾക്കും ചുഴലിക്കാറ്റുകൾക്കും സാധ്യത കൂടുതലാണ്. ഇവ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു കാരണമാകും. അതിവൃഷ്ടിയിലേക്കു നീങ്ങുന്ന കേരളത്തിൽ കാലവർഷം വിതച്ച ദുരിതങ്ങൾ ഇനിയും അവസാനിച്ചിട്ടില്ല. അതിനാൽ അടുത്ത രണ്ടു മാസം കൂടി സംസ്ഥാനം ജാഗ്രത തുടരണമെന്നാണ് മുന്നറിയിപ്പ് വ്യക്തമാക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.