മോന്‍സന്‍ ബന്ധം: ബെഹ്റ, മനോജ്, ലക്ഷ്മണ എന്നിവരുടെ മൊഴിയെടുത്തു
മോന്‍സന്‍ ബന്ധം: ബെഹ്റ, മനോജ്,  ലക്ഷ്മണ എന്നിവരുടെ മൊഴിയെടുത്തു
Tuesday, October 26, 2021 1:20 AM IST
കൊച്ചി: പുരാവസ്തുതട്ടിപ്പു കേസില്‍ അറസ്റ്റിലായ മോന്‍സന്‍ മാവുങ്കലിന്‍റെ തട്ടിപ്പുകള്‍ അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം മുന്‍ ഡിജിപിയും കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് എംഡിയുമായ ലോക്നാഥ് ബെഹ്റയുടെ മൊഴിയെടുത്തു. എഡിജിപി മനോജ് ഏബ്രഹാം, ട്രാഫിക് ഐജി ജി. ലക്ഷ്മണ, ഡിഐജി സുരേന്ദ്രന്‍, കൊച്ചി മുന്‍ എസിപി കെ. ലാല്‍ജി എന്നിവരില്‍നിന്നും മൊഴിയെടുത്തിട്ടുണ്ട്.

മോന്‍സന്‍ മാവുങ്കലിന് ഉന്നത പോലീസ് ഉദ്യോഗസ്ഥരില്‍നിന്ന് സഹായം ലഭിച്ചതിനെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ട സാഹചര്യത്തിലായിരുന്നു മൊഴിയെടുക്കല്‍. റിപ്പോര്‍ട്ട് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും. യുവ ഐപിഎസ് ഓഫീസറുടെ വിവാഹ സൽക്കാര ചടങ്ങില്‍ പങ്കെടുക്കാന്‍ കൊച്ചിയിൽ എത്തിയപ്പോൾ മോന്‍സന്‍റെ കലൂരിലെ വീട്ടില്‍ ലോക്നാഥ് ബെഹ്റയും മനോജ് ഏബ്രഹാമും സന്ദർശനം നടത്തിയിരുന്നു.

മോന്‍സനുമായുള്ള കൂടിക്കാഴ്ചയെക്കുറിച്ചും ഇയാളുടെ കലൂരിലെയും ചേര്‍ത്തലയിലെയും വീട്ടില്‍ ബീറ്റ് ബോക്സ് വയ്ക്കാന്‍ നിര്‍ദേശം നല്‍കിയതിനെക്കുറിച്ചും ബെഹ്റയില്‍നിന്ന് ക്രൈംബ്രാഞ്ച് വിവരങ്ങള്‍ തേടി. ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല കലൂരിലെ മ്യൂസിയം വീട്ടിലെത്തിയതെന്നും സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റ് കണ്ടാണ് അവിടെ പോയതെന്നുമാണ് ബെഹ്‌റയുടെ മൊഴി. മ്യൂസിയം സന്ദര്‍ശിച്ചപ്പോള്‍തന്നെ പന്തികേട് തോന്നി. ഇതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാന്‍ അന്നുതന്നെ ഇന്‍റലിജന്‍സിന് നിര്‍ദേശം നല്‍കിയിരുന്നതായും മൊഴിയില്‍ പറയുന്നു.


മോന്‍സന്‍റെ വീട്‍ സന്ദര്‍ശിക്കാനിടയായ സാഹചര്യത്തെക്കുറിച്ച് മനോജ് ഏബ്രഹാമിനോടും ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞു. മോന്‍സനുമായി അടുത്ത ബന്ധമുണ്ടെന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് ലക്ഷ്മണയെയും ഡിഐജി സുരേന്ദ്രനെയും അന്വേഷണ സംഘം ചോദ്യം ചെയ്തത്. ഇരുവര്‍ക്കും മോന്‍സനുമായി വഴിവിട്ട ബന്ധങ്ങളുണ്ടെന്നതിന് തെളിവുകളും സാക്ഷിമൊഴികളും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.

ലക്ഷ്മണയും മോന്‍സനും തമ്മിലുള്ള ഫോണ്‍ സംഭാഷണങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ലക്ഷ്മണ മോന്‍സന്‍റെ മകളുടെ വിവാഹനിശ്ചയത്തിനും പങ്കെടുത്തിരുന്നു. ഡിഐജി സുരേന്ദ്രന്‍റെ വീട്ടുകാരടക്കം മോന്‍സനുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നതിനും തെളിവുണ്ട്. ആരോപണ വിധേയരായ മറ്റ് പോലീസ് ഉദ്യോഗസ്ഥരില്‍നിന്നും മൊഴി രേഖപ്പെടുത്തിയതായാണ് വിവരം.

പത്ത് കോടി രൂപ തട്ടിയെടുത്ത കേസില്‍ ഇന്ന് ക്രൈംബ്രാഞ്ച് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ഉന്നത ഉദ്യോഗസ്ഥരില്‍നിന്നടക്കം മൊഴി രേഖപ്പെടുത്തിയത്. മോന്‍സൻ മാവുങ്കലുമായി ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ സംസ്ഥാന ഇന്‍റലിജന്‍സും സമാന്തര അന്വേഷണം നടത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.