രാജാക്കന്മാരാണെന്ന തോന്നല്‍ പോലീസിനു പാടില്ല: ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍
രാജാക്കന്മാരാണെന്ന തോന്നല്‍  പോലീസിനു പാടില്ല:  ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍
Wednesday, October 27, 2021 2:05 AM IST
കൊച്ചി: പോലീസ് മാറേണ്ട സമയം അതിക്രമിച്ചെന്നും രാജാക്കന്മാരാണ് തങ്ങളെന്ന തോന്നല്‍ പോലീസിനു പാടില്ലെന്നും ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച ഓണ്‍ലൈന്‍ പ്രഭാഷണ പരമ്പരയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വളരെ ചെറിയൊരു വിഭാഗം മാത്രമാണ് തെറ്റു ചെയ്യുന്നതെങ്കിലും പഴി കേള്‍ക്കേണ്ടിവരുന്നത് പോലീസ് സേനയ്ക്ക് ഒന്നാകെയാണെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് ജനങ്ങളോടു മാന്യമായി സംസാരിക്കണമെന്നു കോടതി ഉത്തരവിടേണ്ട കാര്യമില്ല. പോലീസ് സ്വയം ചെയ്യേണ്ട കാര്യമാണ്. സംസ്ഥാനത്ത് ചില പോലീസ് സ്റ്റേഷനുകള്‍ ജനമൈത്രി സ്റ്റേഷനുകളാക്കുന്നു.

എല്ലാ സ്റ്റേഷനുകളും ജനമൈത്രി പോലീസ് സ്റ്റേഷനുകളാക്കുകയാണ് വേണ്ടത്. പോലീസ് സ്റ്റേഷനുകള്‍ മറ്റു സര്‍ക്കാര്‍ ഓഫീസുകള്‍ പോലെ പൊതുജനങ്ങള്‍ക്കു ഭയമില്ലാതെ കയറിച്ചെല്ലാന്‍ കഴിയുന്നതാകണം. പരമാധികാര റിപ്പബ്ലിക് എന്നു പറയുന്ന നമ്മുടെ രാജ്യത്ത് പൗരന്മാരാണ് രാജാവ്. പോലീസുകാരും ജുഡീഷല്‍ ഓഫീസര്‍മാരുമൊക്കെ അവരുടെ സേവകരാണെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.


പോലീസിനെതിരേ കോടതികള്‍ സ്വീകരിക്കുന്ന നടപടികള്‍ സേനയുടെ മനോവീര്യം തകര്‍ക്കുമെന്ന വാദം ശരിയല്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തെറ്റു ചെയ്യുന്ന പോലീസുകാരെ മാറ്റിനിർത്തുകയാണു വേണ്ടത്. രാജ്യത്തു പോലീസ് മാത്രമല്ല, വേറെയും സേനകളുണ്ട്.

അവര്‍ക്കെതിരേ ഇത്ര പരാതി വരുന്നില്ല. പോലീസ് ജനങ്ങളുമായി അടുത്തു നില്‍ക്കുന്നതുകൊണ്ടാണിതെന്നു മനസിലാക്കണം. ഓരോ നിമിഷവും പോലീസിന്‍റെ പ്രവര്‍ത്തനം ജനങ്ങള്‍ വിലയിരുത്തുന്നുണ്ട്. പോലീസ് ജനങ്ങളോടു മോശം ഭാഷ ഉപയോഗിക്കുന്നതടക്കമുള്ള പരാതികള്‍ അടുത്തിടെ വന്നിരുന്നു.

പഴയ കൊളോണിയല്‍ കാലത്തെ മനോഭാവമാണ് പലര്‍ക്കുമുള്ളത്. ഇത്തരം പരാതികളെ ഒരു പൗരനെന്ന നിലയിലാണ് പരിഗണിക്കുന്നത്- അദ്ദേഹം വ്യക്തമാക്കി. നീതിപൂര്‍വം, നിയമാനുസരണം, നമ്മുടെ പോലീസ് എന്ന പ്രഭാഷണ പരമ്പര കഴിഞ്ഞ ദിവസമാണ് തുടങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.