കുട്ടിയെ ദത്ത് നൽകിയ സംഭവം: നിയമസഭ പ്രക്ഷുബ്ധമായി
കുട്ടിയെ ദത്ത് നൽകിയ സംഭവം:  നിയമസഭ പ്രക്ഷുബ്ധമായി
Wednesday, October 27, 2021 2:05 AM IST
തിരുവനന്തപുരം: അമ്മയുടെ സമ്മതമില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം നിയമസഭയെ പ്രക്ഷുബ്ധമാക്കി. മുഖ്യമന്ത്രിയുടെ ഓഫീസും പോലീസും സിപിഎമ്മും ശിശുക്ഷേമസമിതിയും ചേർന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് ഹീനവും ക്രൂരവുമായ ദുരഭിമാന കുറ്റകൃത്യമെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ പ്രതിപക്ഷത്തെ കെ.കെ. രമ ആരോപിച്ചു.

രമയെ സംസാരിക്കാൻ അനുവദിക്കാതെ മൈക്ക് ഓഫ് ചെയ്ത സ്പീക്കർ എം.ബി. രാജേഷിന്‍റെ നടപടിയിൽ പ്രതിഷേധിച്ചു പ്രതിപക്ഷ അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കി.

സർക്കാർ സംവിധാനങ്ങളും പാർട്ടി നേതാക്കളും ചേർന്നു നടത്തിയ ഗൂഢാലോചനയെക്കുറിച്ച് ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ടും, ഗുരുതരമായ കുറ്റകൃത്യം നടത്തിയ ശിശുക്ഷേമ സമിതിയുടെ നടപടിയെ ന്യായീകരിച്ച മന്ത്രി വീണാ ജോർജിന്‍റെ നിലപാടിൽ പ്രതിഷേധിച്ചും പ്രതിപക്ഷം നിയമസഭയിൽനിന്നു വാക്കൗട്ട് നടത്തി.

മൂന്നു ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മയിൽനിന്ന് എടുത്തു മാറ്റാൻ ശിശുക്ഷേമ സമിതിയും ചൈൽഡ് വെൽഫെയർ കമ്മിറ്റിയും ഗൂഢാലോചന നടത്തിയതായി അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയ കെ.കെ. രമ ആരോപിച്ചു.

സിപിഎം നേതാവ് അടങ്ങിയ കുടുംബത്തിനൊപ്പം സർക്കാർ സംവിധാനങ്ങളും പോലീസും സിപിഎമ്മും ഒരുമിച്ചു ചേർന്നു കുറ്റകൃത്യം നടത്തി. ഇതിലെ ഉന്നതതല രാഷ്‌ട്രീയ- ഭരണ ഗൂഢാലോചന പുറത്തുകൊണ്ടുവരാൻ ജുഡീഷൽ അന്വേഷണം ആവശ്യമാണ്. എല്ലാ ക്രമക്കേടുകൾക്കും ചുക്കാൻ പിടിച്ച ശിശുക്ഷേമസമിതി പിരിച്ചു വിടണം.


സിപിഎം പിബി അംഗമായ വൃന്ദാ കാരാട്ടിന്‍റെ നിർദേശാനുസരണം ഇടപെട്ട കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി പറഞ്ഞത് വനിതാ നേതാക്കൾ അടക്കം എല്ലാവരോടും വിവരം പറഞ്ഞിട്ടും തന്നെ തോൽപിച്ചു കളഞ്ഞെന്നാണെന്നും രമ ആരോപിച്ചു.

പത്തു മിനിറ്റ് കഴിഞ്ഞയുടൻ പ്രസംഗം ചുരുക്കാൻ ശ്രമിച്ച കെ.കെ. രമയുടെ മൈക്ക് സ്പീക്കർ ഓഫ് ചെയ്തു. സ്പീക്കറുടെ നടപടിയിൽ പ്രതിഷേധിച്ചു പ്രതിപക്ഷത്തെ ഷാഫി പറന്പിൽ, ഐ.സി. ബാലകൃഷ്ണൻ, റോജി എം. ജോണ്‍, അൻവർ സാദത്ത് തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിപക്ഷ അംഗങ്ങൾ ബഹളവുമായി എഴുന്നേറ്റു. ഇതിനിടെ മന്ത്രി വീണാ ജോർജ് മറുപടി പ്രസംഗം തുടങ്ങി.

തുടർന്നു പ്രതിപക്ഷം നടത്തളത്തിലിറങ്ങി സ്പീക്കറുടെ പോഡിയത്തിനു മുന്നിലെത്തി മുദ്രാവാക്യം മുഴക്കി. പ്രതിപക്ഷ നേതാവിന്‍റെ നിർദേശത്തെ തുടർന്നു പ്രതിപക്ഷ അംഗങ്ങൾ സീറ്റുകളിലേക്കു മടങ്ങി.

അനുപമയുടെ കുട്ടിയാണെന്ന് ഇപ്പോഴും തെളിഞ്ഞിട്ടില്ലെന്നും ദത്ത് നൽകുന്നതിൽ ശിശുക്ഷേമ സമിതിക്കും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും ഒരു പിഴവും സംഭവിച്ചിട്ടില്ലെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.

കെ.കെ. രമയെ സംസാരം പൂർത്തിയാക്കാൻ അനുവദിക്കാത്ത സ്പീക്കറുടെ നടപടിയിൽ പ്രതിപക്ഷ നേതാവ് പ്രതിഷേധമറിയിച്ചു. അമ്മയുടെ സമ്മതമില്ലാതെ ലഭിച്ച ആണ്‍കുട്ടിയെ പെണ്‍കുട്ടിയാക്കിയ ശിശുക്ഷേമ സമിതിയുടെ മാജിക്കാണ് കണ്ടതെന്നും സതീശൻ ആരോപിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.