സിൽവർ ലൈൻ റെയിൽ പദ്ധതിക്കെതിരേ സമരം ശക്തമാക്കാൻ യുഡിഎഫ്
സിൽവർ ലൈൻ റെയിൽ പദ്ധതിക്കെതിരേ സമരം ശക്തമാക്കാൻ യുഡിഎഫ്
Tuesday, November 30, 2021 12:34 AM IST
തിരുവനന്തപുരം: കാസർകോട്- തിരുവനന്തപുരം സിൽവർ ലൈൻ റെയിൽ പദ്ധതിക്കെതിരേ സമരം ശക്തമാക്കാൻ യുഡിഎഫ്.

ഇതിന്‍റെ ഭാഗമായി ഡിസംബർ 18ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിലേക്കും ലൈൻ കടന്നുപോകുന്ന മറ്റ് പത്ത് ജില്ലകളിലെ കളക്ടറേറ്റുകളിലേക്കും ജനകീയ മാർച്ചും ധർണയും നടത്താൻ യുഡിഎഫ് തീരുമാനം. രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നു വരെയാകും സമരമെന്ന് മുന്നണിയോഗ തീരുമാനങ്ങൾ വിശദീകരിച്ച കണ്‍വീനർ എം.എം. ഹസൻ അറിയിച്ചു.

സിൽവർലൈൻ പദ്ധതി പരിസ്ഥിതിയെ തകർക്കുന്നതും സംസ്ഥാനത്തിന്‍റെ കടബാധ്യത രൂക്ഷമായി വർധിപ്പിക്കുന്നതുമാണ്. പദ്ധതി നടപ്പായാൽ ഭൂചലനവും ഉരുൾപൊട്ടലുമടക്കമുള്ള പ്രകൃതിദുരന്തസാധ്യത വർധിക്കും.


ഭൂവിനിയോഗത്തിൽ മാറ്റം സംഭവിക്കുമെന്നും നൂറോളം സ്ഥലങ്ങളിൽ ജലനിർഗമന മാർഗങ്ങൾ തടസപ്പെടുമെന്നും സർക്കാർ ഏജൻസിയുടെ പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. സിൽവർലൈൻ പദ്ധതിയെപ്പറ്റി യുഡിഎഫ് പഠിച്ച ശേഷമാണ് സർക്കാരിനെ അറിയിച്ച് ബദൽമാർഗങ്ങൾ നിർദ്ദേശിച്ചത്.

എന്നാൽ, സർക്കാർ സ്ഥലമെടുപ്പ് ഉൾപ്പെടെയുള്ള നടപടികളുമായി ദ്രുതഗതിയിൽ മുന്നോട്ട് പോവുകയാണ്. യുഡിഎഫ് വികസനത്തിനെതിരല്ല. വികസനകാര്യങ്ങളിൽ മുൻഗണനാക്രമം നിശ്ചയിക്കണം. പദ്ധതിയുടെ ഭാഗമായി ദുരിതമനുഭവിക്കുന്ന ജനങ്ങളെ വില്ലേജ് അടിസ്ഥാനത്തിൽ സംഘടിപ്പിച്ച് ജനകീയ പ്രതിരോധസമിതികൾ ഡിസംബർ 10ന് മുന്പായി രൂപീകരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.