മുല്ലപ്പെരിയാർ ഡാം  പുലർച്ചെ വീണ്ടും തുറന്നു
മുല്ലപ്പെരിയാർ ഡാം   പുലർച്ചെ വീണ്ടും തുറന്നു
Wednesday, December 1, 2021 2:05 AM IST
കട്ടപ്പന: മുല്ലപ്പെരിയാർ ഡാം ഇന്നലെ പുലർച്ചെ തുറന്നു. ഡാമിൽ ജലനിരപ്പ് ഉയരുന്നതിനെ തുടർന്ന് മുന്നറിയിപ്പുകളില്ലാതെയാണ് ഡാം തുറന്നുവിട്ടത്. പെരിയാറിൽ ജലനിരപ്പ് താഴ്ന്നു നിന്നിരുന്നതിനാൽ വലിയ പ്രതിസന്ധികളുണ്ടായിരുന്നില്ലെങ്കിലും ഇന്നലെ സ്ഥിതി അപകടകരമായിരുന്നു.

ഇന്നലെ പുലർച്ചെ മൂന്നിന് ഡാം തുറന്ന് വെള്ളം കൂടുതലായി ഒഴുക്കുമെന്ന് തമിഴ്നാട് അറിയിച്ചത് 2.30നാണ്. നിലവിൽ തുറന്നിരിക്കുന്ന ഷട്ടറുകൾ കൂടാതെ രണ്ടു ഷട്ടറുകൾ കൂടി അധികമായി തുറന്ന് ജലം പുറത്തേക്കു വിടുമെന്നായിരുന്നുഅറിയിപ്പു വന്നത്. പെരിയാറിന്‍റെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ല കളക്ടർ മുന്നറിയിപ്പും നൽകി. 1682. 46 ക്യൂസെക്സ് വെള്ളം പെരിയാറ്റിലൂടെ ഒഴുക്കുമെന്നായിരുന്നു വെളുപ്പിനുണ്ടായ മുന്നറിയിപ്പ്.


5.30ന് 2103 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. വെളുപ്പിന് അഞ്ചിന് ഡാമിലെ ജലനിരപ്പ് 142 അടിയും കടന്നു. ആറോടെ ആറുഷട്ടറുകളും തുറന്നു. രാവിലെ 7.30 ന് 9 ഷട്ടറുകളും തുറന്ന് 3785. 54 ക്യുസെക്സ് വെള്ളമാണ് പുറത്തേക്ക് ഒഴുക്കിയത്. രാവിലെ എട്ടോടെ 5000 ക്യുസെക്സ് ജലം പുറത്തേക്ക് ഒഴുക്കി.

ഇത് തീര പ്രദേശങ്ങലിലെ വീടുകളിൽ വെള്ളം കയറാനും ഇടയാക്കി. ഉച്ചയ്ക്ക് ഒന്നിന് ജലനിരപ്പ് 142 അടിയിൽ നിലനിർത്തി ഷട്ടറുകൾ താഴ്ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.