നഴ്സ് റിക്രൂട്ട്മെന്‍റ്; ജർമനിയുമായി ധാരണാപത്രം
നഴ്സ് റിക്രൂട്ട്മെന്‍റ്;  ജർമനിയുമായി ധാരണാപത്രം
Friday, December 3, 2021 12:47 AM IST
തിരുവനന്തപുരം: കേരളത്തിൽനിന്നു ജർമനിയിലേക്കു നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ നോർക്ക റൂട്ട്സ് ആവിഷ്കരിച്ച ട്രിപ്പിൾ വിൻ പദ്ധതിയുടെ ധാരണാപത്രം ഒപ്പിട്ടു. മുഖ്യന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിൽ നോർക്ക റൂട്ട്സ് സിഇഒ കെ. ഹരികൃഷ്ണൻ നന്പൂതിരിയും ജർമൻ ഫെഡറൽ എംപ്ലോയ്മെന്‍റ് ഏജൻസിക്കു വേണ്ടി കോണ്‍സിൽ ജനറൽ അച്ചിം ബുർക്കാട്ടും ധാരണാപത്രത്തിൽ ഒപ്പുവച്ചു.

രാജ്യത്ത് ആദ്യമായാണു സർക്കാർതലത്തിൽ ജർമനിയിലേക്കു റിക്രൂട്ട്മെന്‍റിനുള്ള പദ്ധതി തയാറാക്കിയിരിക്കുന്നതെന്നു ധാരണാപത്രം ഒപ്പുവച്ച ശേഷം നടത്തിയ പത്രസമ്മേളനത്തിൽ നോർക്ക റൂട്ട്സ് റസിഡന്‍റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ പറഞ്ഞു.

നഴ്സിംഗ് മേഖലയ്ക്കു പുറമേ ഹോസ്പിറ്റാലിറ്റിയടക്കം മറ്റു മേഖലകളിലേക്കും ഭാവിയിൽ വലിയ സാധ്യതകൾ തുറക്കുന്നതാകും ട്രിപ്പിൾ വിൻ പദ്ധതി. ജർമൻ ഭാഷയിൽ ബി2 ലെവൽ യോഗ്യതയാണു നഴ്സായി ജോലി ചെയ്യാൻ വേണ്ടത്. നോർക്ക മുഖേന റിക്രൂട്ട് ചെയ്യപ്പെടുന്നവർക്കു ബി1 യോഗ്യത നേടി ജർമനിയിൽ എത്തിയ ശേഷം ബി2 യോഗ്യത കൈവരിച്ചാൽ മതിയാകുമെന്നും അദ്ദേഹം പറഞ്ഞു.


കേരളവുമായുള്ള ധാരണാപത്രം ഒപ്പുവച്ചതു ചരിത്രപരമായ നടപടിയാണെന്നു കോണ്‍സിൽ ജനറൽ അച്ചിം ബുർക്കാട്ട് പറഞ്ഞു.

കേരളത്തിൽ നിന്നുള്ള നഴ്സുമാർക്ക് ജർമനിയിൽ വലിയ സ്വീകാര്യതയാണുളളതെന്നു 37 വർഷം ജർമനിയിൽ നഴ്സായി സേവനമനുഷ്ഠിച്ച സെലിൻ ഏബ്രഹാം പറഞ്ഞു.

പി. ശ്രീരാമകൃഷ്ണനു പുറമേ ജർമൻ എംബസിയിലെ സോഷ്യൽ ആന്‍ഡ് ലേബർ അഫയേഴ്സ് വകുപ്പിലെ കോണ്‍സുലർ തിമോത്തി ഫെൽഡർ റൗസറ്റി, ജർമൻ ഹോണററി കോണ്‍സൽ സയ്ദ് ഇബ്രാഹിം, ഓഫീസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടി വേണു രാജാമണി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. ഏബ്രഹാം, നോർക്ക റൂട്ട്സ് ജനറൽ മാനേജർ അജിത് കോളശേരി തുടങ്ങിയവരും ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.