മോന്‍സനെതിരേ മൊഴി: സര്‍ക്കാര്‍ ഉപഹര്‍ജി നല്‍കിയതില്‍ ഹൈക്കോടതിക്ക് അതൃപ്തി
മോന്‍സനെതിരേ മൊഴി: സര്‍ക്കാര്‍ ഉപഹര്‍ജി  നല്‍കിയതില്‍ ഹൈക്കോടതിക്ക് അതൃപ്തി
Friday, December 3, 2021 12:55 AM IST
കൊച്ചി: മോന്‍സൻ മാവുങ്കലിനെതിരേ മൊഴി നല്‍കിയതിന്‍റെ പേരില്‍ പോലീസ് പീഡിപ്പിക്കുന്നെന്നാരോപിച്ച് ഇയാളുടെ മുന്‍ ഡ്രൈവര്‍ ഇ.വി. അജിത് നല്‍കിയ ഹര്‍ജി തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഉപഹര്‍ജി നല്‍കിയതില്‍ ഹൈക്കോടതിക്കു കടുത്ത അതൃപ്തി.

ഹര്‍ജി പരിഗണിക്കവെ ജസ്റ്റീസ് ദേവന്‍ രാമചന്ദ്രന്‍ സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു. കോടതി കണ്ണും ചെവിയും വായയും മൂടിക്കെട്ടി മിണ്ടാതിരിക്കണോയെന്നു വാക്കാല്‍ ചോദിച്ച ഹൈക്കോടതി സര്‍ക്കാരിനു വേണ്ടി ഉപഹര്‍ജി നല്‍കിയ പോലീസ് ഉദ്യോഗസ്ഥനെതിരേ പിഴ ചുമത്തേണ്ടതാണെങ്കിലും അതുണ്ടാക്കുന്ന പ്രത്യാഘാതമോര്‍ത്ത് ചെയ്യുന്നില്ലെന്നും പറഞ്ഞു.
തുടര്‍ന്ന് സര്‍ക്കാരിന്‍റെ ഉപഹര്‍ജി തള്ളി. അജിത്തിന്‍റെ ഹര്‍ജിയിൽ വിശദീകരണം നല്‍കാന്‍ എന്‍ഫോഴ്‌സ്മെന്‍റ് ഡയറക്ടറേറ്റ് (ഇഡി) സമയം തേടിയതിനെത്തുടര്‍ന്ന് ഈ മാസം 17നു പരിഗണിക്കാനായി മാറ്റി.

ഹര്‍ജി പരിഗണിക്കവെ, ഏതു പരാമര്‍ശമാണ് അന്വേഷണത്തെ ബാധിച്ചതെന്ന് പറയണമെന്നു കോടതി വ്യക്തമാക്കി. കോടതിയെ പരിഹസിക്കാനാണോ പോലീസ് ഉദ്യോഗസ്ഥന്‍ ഇങ്ങനെ ചെയ്തത്? കാക്കിയിട്ടാല്‍ കോടതിക്കെതിരെയും പറയാമെന്നാണോ? പേടിപ്പിച്ചാല്‍ പിന്മാറുമെന്നു കരുതിയോ? ഹര്‍ജി തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് എതിര്‍ കക്ഷികള്‍ക്ക് എങ്ങനെ ഉപഹര്‍ജി നല്‍കാനാകും? അന്വേഷണം ശരിയായ രീതിയിലാണോയെന്ന സംശയത്തെത്തുടര്‍ന്നാണ് ഇതുവരെ കണ്ടതിനേക്കാള്‍ വലിയ കാര്യങ്ങള്‍ ഉണ്ടാകാമെന്ന് അന്ന് പറഞ്ഞത്. ഇപ്പോള്‍ ആ സംശയം വീണ്ടുമുണ്ട്.

ഹര്‍ജിയിലെ ആവശ്യങ്ങളെല്ലാം പരിഹരിക്കാത്ത സാഹചര്യത്തില്‍ തീര്‍പ്പാക്കാനാകില്ല - സിംഗിള്‍ ബെഞ്ച് പറഞ്ഞു. പോലീസ് പീഡിപ്പിക്കുന്നെന്ന അജിത്തിന്‍റെ ഹര്‍ജിയിലെ ആവശ്യങ്ങള്‍ പരിഹരിച്ചതിനാല്‍ തീര്‍പ്പാക്കണമെന്നായിരുന്നു ക്രൈംബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്ത് നല്‍കിയ ഉപഹര്‍ജിയിലെ ആവശ്യം. ഹര്‍ജിക്കാരന്‍ പറയാത്ത കാര്യങ്ങളും കേസിലെ നിര്‍ണായക വിവരങ്ങളും കോടതി ചര്‍ച്ച ചെയ്യുന്നത് അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഈ പരാമര്‍ശങ്ങളാണു കോടതിയെ ചൊടിപ്പിച്ചത്. ഈ ഭാഷ കോടതിക്കു മനസിലാകുമെന്നും ഹൈക്കോടതി പറഞ്ഞു.


എന്നാല്‍, മാധ്യമങ്ങളില്‍ വരുന്ന വിവരങ്ങള്‍ക്ക് വിശദീകരണം നല്‍കാനാകില്ലെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി വ്യക്തമാക്കി. മാധ്യമങ്ങളില്‍ വരുന്നതൊന്നും ശ്രദ്ധിക്കാറില്ലെന്നു സിംഗിള്‍ ബെഞ്ച് പറഞ്ഞു. കേസില്‍ ഇഡിയെ കക്ഷി ചേര്‍ക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്.

കോടതിക്കെതിരേ പോലീസ് ഓഫീസര്‍ ആരോപണം ഉന്നയിക്കുന്നത് ഇരുണ്ട കാലത്തെ ഓര്‍മപ്പെടുത്തുന്നു. കോടതിയുടെ തീരുമാനങ്ങള്‍ ചോദ്യം ചെയ്യാന്‍ ഡിവിഷന്‍ ബെഞ്ചും സുപ്രീംകോടതിയുമുണ്ട്. അതിനു മുതിരാതെ കോടതിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ല.

സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് കോടതി പറഞ്ഞോ? ഇഡി അങ്ങനെ ആവശ്യപ്പെട്ടെന്നു പറയുമ്പോള്‍ മറ്റുള്ളവരുടെ താളത്തിനൊത്ത് കോടതി തുള്ളുമെന്ന് കരുതുന്നുണ്ടോ? പോലീസും ഇഡിയുമൊക്കെ ചേര്‍ന്ന് സത്യം പുറത്തു കൊണ്ടുവരണമെന്നാണ് ആഗ്രഹിച്ചത്. എസ്പിക്കു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് പറയുമ്പോള്‍ ഐജിയെ സസ്‌പെന്‍ഡ് ചെയ്‌തെന്നു പറഞ്ഞതു പോലീസ് തന്നെയാണ്.

മോന്‍സൻ കേസില്‍ വിദേശത്തുള്ള വ്യക്തികള്‍ക്ക് ബന്ധമുണ്ടെന്നതിന് കോടതിക്കു മുന്നില്‍ തെളിവുകളില്ലെന്ന് പോലീസ് പറയുമ്പോള്‍ ഇറ്റലിയിലുള്ള ഒരു വനിതയാണ് മുന്‍ ഡിജിപിയെയും എഡിജിപിയെയും മോന്‍സനുമായി ബന്ധപ്പെടുത്തിയതെന്നു പോലീസ് തന്നെ വ്യക്തമാക്കിയിരുന്നെന്നും സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് ഉപഹര്‍ജി തള്ളുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.