ഇരട്ടക്കൊല ആസൂത്രണം ചെയ്തത് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ
ഇരട്ടക്കൊല ആസൂത്രണം ചെയ്തത്  സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ
Friday, December 3, 2021 12:55 AM IST
കൊച്ചി: പെരിയ ഇരട്ടക്കൊലപാതകം ആസൂത്രണം ചെയ്തത് ഏച്ചിലടുക്കം ബ്രാഞ്ച് കമ്മിറ്റി ഓഫീസിലാണെന്നു സിബിഐ. അന്ന് ഓഫീസിന്‍റെ ചുമതല ഇപ്പോള്‍ ബ്രാഞ്ച് സെക്രട്ടറിയായ രാജേഷിനായിരുന്നു. രാജേഷും മറ്റു പ്രതികളും ചേര്‍ന്ന് കൊലയാളികള്‍ക്ക് ആയുധവും വാഹനങ്ങളും കൈമാറി. ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും റൂട്ട് മാപ്പ് കൈമാറിയെന്നും സിബിഐ പറയുന്നു.

2019 ഫെബ്രുവരി 17നു രാത്രി 7.45നാണ് ശരത് ലാലും കൃപേഷും കൊല്ലപ്പെട്ടത്. രാഷ്‌ട്രീയ വൈരാഗ്യത്താലായിരുന്നു അരുംകൊല. വാഹനങ്ങളിലെത്തിയ അക്രമിസംഘം ഇരുവരെയും ബൈക്ക് തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഒന്നാം പ്രതിയായ സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ. പീതാംബരനാണ് ആദ്യം അറസ്റ്റിലായത്.

സംഭവം നടന്ന് മൂന്നാം ദിവസമായിരുന്നു അറസ്റ്റ്. പിറ്റേ ദിവസം സജി സി. ജോര്‍ജ് അറസ്റ്റിലായി. 2019 ഫെബ്രുവരി 21നു കേസ് ക്രൈംബാഞ്ചിനു വിട്ടു. തുടര്‍ന്ന് അഞ്ചുപേരെ കൂടി അറസ്റ്റ് ചെയ്തു. ‌പിന്നീട് ഏരിയ സെക്രട്ടറിയെയും ലോക്കല്‍ സെക്രട്ടറിയെയും അറസ്റ്റ് ചെയ്ത ക്രൈംബാഞ്ച് മേയ് 20നു ഹോസ് ദുര്‍ഗ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.


കേസില്‍ സിബിഐ അന്വേഷണം വേണമെന്ന കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ ആവശ്യത്തില്‍ 2019 സെപ്റ്റംബര്‍ 30നാണു ഹൈക്കോടതി സിംഗിള്‍ ബെഞ്ച് അനുകൂല വിധി പുറപ്പെടുവിച്ചത്. ക്രൈംബ്രാഞ്ച് കുറ്റപത്രം കോടതി റദ്ദാക്കുകയും ചെയ്തു. ഒക്ടോബര്‍ 24നു സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. അന്വേഷണം സിബിഐക്കു വിട്ടതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ അപ്പീലുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും സ്റ്റേ ലഭിച്ചില്ല.

കേസ് ഡയറി ഹാജരാക്കാന്‍ നിര്‍ദേശം നല്‍കിയ കോടതി, കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പത്തു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. കേസ് സിബിഐക്കു വിട്ട സിംഗിള്‍ ബെഞ്ച് വിധി കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. ഇതിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയെങ്കിലും ഹൈക്കോടതി വിധി ശരിവച്ചു. ശരത് ലാലിന്‍റെയും കൃപേഷിന്‍റെയും മാതാപിതാക്കളുടെ ഹര്‍ജികൂടി കേട്ടായിരുന്നു ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി ശരിവച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.