പ്രതിരോധ കുത്തിവയ്പിനെത്തിയ വിദ്യാർഥിനികൾക്കു കിട്ടിയതു കോവിഷീൽഡ്!
പ്രതിരോധ കുത്തിവയ്പിനെത്തിയ വിദ്യാർഥിനികൾക്കു കിട്ടിയതു കോവിഷീൽഡ്!
Friday, December 3, 2021 1:15 AM IST
നെടുമങ്ങാട്: പ്രതിരോധ കുത്തിവയ്പ്പെടുക്കാൻ എത്തിയ വിദ്യാർഥിനികൾക്ക് ആശുപത്രി അധികൃതർ നൽകിയത് കോവിഷീൽഡ് വാക്സിൻ. ഇന്നലെ രാവിലെ ആര്യനാട് ആശുപത്രിയിൽ ആയിരുന്നു സംഭവം.

ഒരു കുട്ടിക്ക് രക്തഗ്രൂപ്പ് പരിശോധിക്കുന്നതിനായാണ് കുളപ്പട സ്വദേശിനികളായ മൂന്ന് വിദ്യാർഥിനികൾ ആശുപത്രിയിൽ എത്തിയത്. ഈ സമയം ഒപ്പം ഉണ്ടായിരുന്ന രണ്ടു വിദ്യാർഥിനികൾ 15 വയസിലെ പ്രതിരോധ കുത്തിവയ്പ് (ടിഡി വാക്സിൻ) എടുക്കണമെന്നു പറഞ്ഞു. ഇതിനായി ഒപി ടിക്കറ്റ് എടുത്ത് പറഞ്ഞ സ്ഥലത്തേക്ക് എത്തിയപ്പോഴാണ് കുട്ടികൾക്ക് കോവിഡ് വാക്സിൻ നൽകിയത്.

തുടർന്ന് കുട്ടികൾ മടങ്ങി. ഇതിൽ കുത്തിവയ്പ് എടുക്കാത്ത ഒരു വിദ്യാർഥിനി വീട്ടിൽ എത്തി കാര്യങ്ങൾ രക്ഷിതാക്കളോട് പറഞ്ഞു. അപ്പോൾ രക്ഷിതാവ് പറഞ്ഞതനുസരിച്ച് 15 വയസിലെ കുത്തിവയ്പ് എടുക്കാൻ വീണ്ടും ആശുപത്രിയിലെത്തി. ഈ വിവരം ആശുപത്രി ജീവനക്കാരോട് പറഞ്ഞപ്പോഴാണ് വിവരങ്ങൾ പുറത്തറിയുന്നത്. തുടർന്ന് കുട്ടികൾ ഉഴമലയ്ക്കൽ ആശുപത്രിയിൽ ചികിത്സ തേടി.


കുട്ടികൾക്കുള്ള വാക്സിനേഷൻ എടുക്കുന്ന സ്ഥലം ആണെന്ന് കരുതി വിദ്യാർഥിനികൾ കോവിഡ് വാക്സിനേഷൻ നടക്കുന്ന സ്ഥലത്ത് എത്തി കുത്തിവയ്പ് എടുക്കുകയായിരുന്നെന്ന് ആര്യനാട് ആശുപത്രി മെഡിക്കൽ ഓഫിസർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.