വിദേശ ഫണ്ട് തട്ടിപ്പ് : എഴുത്തുകാരൻ പോൾ സക്കറിയ ഉൾപ്പെടെയുള്ളവരെ പ്രതികളാക്കി സിബിഐ കുറ്റപത്രം
Wednesday, December 8, 2021 1:09 AM IST
തിരുവനന്തപുരം: ഓശാന സൊസൈറ്റിയുടെ പേരിൽ വിദേശത്തുനിന്നു ലഭിച്ച പണം സ്വന്തം സൊസൈറ്റികൾക്കു വേണ്ടി വിനിയോഗിച്ചു തട്ടിപ്പു നടത്തിയ കേസിൽ എഴുത്തുകാരൻ പോൾ സക്കറിയ ഉൾപ്പെടെയുള്ളവർക്കെതിരേ സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി അംഗീകരിച്ചു.

പ്രതികൾ ഫെബ്രുവരി 15 ന് ഹാജരാകാൻ കോടതി നിർദേശിച്ചു. തിരുവനന്തപുരം ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതി മജിസ്ട്രേറ്റ് ആർ. രേഖയുടേതാണ് ഉത്തരവ്.

ഗുഡ് സ്മരിറ്റൻ പ്രോജക്ട് ഇന്ത്യ, കാത്തലിക് റിഫൊർമേഷൻ സൊസൈറ്റി എന്നീ സംഘടനകൾ, ഗുഡ് സമരിറ്റൻ പ്രോജക്ട് ഓഫ് ഇന്ത്യ ഭാരവാഹികളായ കെ.പി. ഫിലിപ്പ്, തോമസ് ഏബ്രഹാം, ജോജോ ചാണ്ടി, കാത്തലിക് റിഫൊർമേഷൻ സൊസൈറ്റി സെക്രട്ടറി പോൾ സക്കറിയ എന്നിവരാണ് കേസിലെ പ്രതികൾ.

ഹോളണ്ട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡബ്ല്യൂആൻഡി എന്ന സംഘടന കേരളത്തിലെ സുനാമി ബാധിതരായ കുടുംബങ്ങൾക്കും പാവപ്പെട്ട കുട്ടികളുടെ വിദ്യാഭാസത്തിനും ചെലവഴിക്കുവാനായി ഗുഡ് സ്മരിറ്റൻ പ്രോജക്ട് ഇന്ത്യ, കാത്തലിക് റിഫൊർമേഷൻ സൊസൈറ്റി എന്നീ സംഘടനകൾക്ക് ഫണ്ട് നൽകിയിരുന്നു.


ഡബ്ല്യൂആൻഡി നൽകിയ പണം ഉപയോഗിച്ച് എറണാകുളം ജില്ലയിലെ മുളന്തുരുത്തിയിൽ വാങ്ങിയ നാലേക്കർ സ്ഥലം പ്രതികൾ ചേർന്നു വിൽപന നടത്തി ഇവരുടെ സൊസൈറ്റിക്കു വേണ്ടി വിനിയോഗിച്ചു, നാലു കോടി രൂപയുടെ തട്ടിപ്പു നടത്തി എന്നാണ് സിബിഐ കേസ്. ഡോ. വിൻസന്‍റ് പാനിക്കുളങ്ങരയുടെ പരാതിയിലായിരുന്നു അന്വേഷണം.

വിദേശ പണമിടപാടുകളുടെ പേരിൽ തട്ടിപ്പു നടത്തിയ കേസായതു കൊണ്ട് സർക്കാർ കേസ് സിബിഐക്കു വിടുകയായിരുന്നു. 2019ൽതന്നെ സിബിഐ കോടതിയിൽ എഫ്ഐആർ സമർപ്പിച്ചിരുന്നു. സിബിഐ തിരുവനന്തപുരം യൂണിറ്റ് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് രാമൻ ദേവനാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.