സൗമ്യനായ പണ്ഡിതൻ; ഇനി തലശേരി അതിരൂപതയുടെ അമരക്കാരൻ
സൗമ്യനായ പണ്ഡിതൻ; ഇനി തലശേരി അതിരൂപതയുടെ അമരക്കാരൻ
Sunday, January 16, 2022 1:33 AM IST
കണ്ണൂർ: സൗമ്യനായ പണ്ഡിതൻ, നർമം തുളുമ്പുന്ന പ്രഭാഷണങ്ങളും പ്രസംഗങ്ങളും വഴി അനുവാചകഹൃദയങ്ങളിൽ ഇടംനേടിയ ധ്യാനഗുരു, ആനുകാലിക വിഷയങ്ങളിൽ അടിയുറച്ച നിലപാടെടുത്തു ശക്തമായി പ്രതികരിക്കുന്ന വ്യക്തിത്വം....

തലശേരി അതിരൂപതയുടെ നിയുക്ത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിയെ വേറിട്ടുനിർത്തുന്ന സവിശേഷതകൾ നിരവധിയാണ്.

മികച്ച വചനപ്രഘോഷകൻ എന്ന നിലയിൽ അദ്ദേഹത്തിന്‍റെ ആത്മീയപ്രഭാഷണങ്ങൾ അനേകരെ ആകർഷിക്കുന്നു. സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹം നടത്തുന്ന വചനപ്രഘോഷണങ്ങളും വിശ്വാസസംബന്ധമായ സംശയങ്ങൾക്കുള്ള മറുപടിയും സാമൂഹ്യവിഷയങ്ങളിലെ ഇടപെടലുകളും ആയിരക്കണക്കിന് ശ്രോതാക്കളാണ് ശ്രദ്ധിക്കുന്നുന്നത്.

മാര്‍ പാംപ്ലാനി, പാംപ്ലാനിയില്‍ തോമസ്-മേരി ദമ്പതികളുടെ ഏഴു മക്കളില്‍ അഞ്ചാമനായി 1969 ഡിസംബര്‍ മൂന്നിന് ജനിച്ചു. തലശേരി അതിരൂപതയിലെ ചരള്‍ ഇടവകാംഗമാണ്. ചരള്‍ എല്‍പി സ്‌കൂള്‍, കിളിയന്തറ യുപി സ്‌കൂള്‍, ഹൈസ്‌കൂള്‍ എന്നിവിടങ്ങളിലായി സ്‌കൂള്‍ വിദ്യാഭ്യാസവും നിര്‍മലഗിരി കോളജില്‍ പ്രീഡിഗ്രിയും കേരള യൂണിവേഴ്‌സിറ്റിയില്‍നിന്നു ഡിഗ്രിയും പൂര്‍ത്തിയാക്കിയ അദ്ദേഹം വൈദികപരിശീലനത്തിനായി തലശേരി മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു.

തുടര്‍ന്ന് ആലുവ സെന്‍റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്ത്വശാസ്ത്രപഠനവും ദൈവശാസ്ത്രപഠനവും നടത്തിയ നിയുക്ത ആര്‍ച്ച്ബിഷപ് 1997 ഡിസംബര്‍ 30ന് മാര്‍ ജോർജ് വലിയമറ്റത്തില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു. പേരാവൂര്‍ പള്ളിയില്‍ അസിസ്റ്റന്‍റ് വികാരിയായും ദീപഗിരി ഇടവകയില്‍ വികാരിയായും ശുശ്രൂഷ ചെയ്തു. 2001ല്‍ ഉപരിപഠനാര്‍ഥം ബെല്‍ജിയത്തിലെത്തിയ അദ്ദേഹം പ്രസിദ്ധമായ ലുവെയിന്‍ കാത്തലിക് യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബൈബിള്‍ വിജ്ഞാനീയത്തില്‍ ലൈസന്‍ഷ്യേറ്റും ഡോക്ടറേറ്റും നേടി.

ഭാരതസഭയിലെ അറിയപ്പെടുന്ന ബൈബിൾ, ദൈവശാസ്ത്ര പണ്ഡിതരിൽ പ്രധാനിയാണ് മാർ ജോസഫ് പാംപ്ലാനി. ജർമൻ, ഹീബ്രു, ഗ്രീക്ക് ഭാഷകളിൽ ഡിപ്ലോമയും നേടിയിട്ടുണ്ട്. 2004 മുതൽ 2006 വരെ ലുവൈൻ യൂണിവേഴ്‌സിറ്റിയിൽ ബൈബിൾ വിജ്ഞാനീയത്തിൽ അസിസ്റ്റന്‍റ് ലക്ചററും റിസർച്ച് സ്‌കോളറുമായിരുന്നു. അമേരിക്ക, ജർമനി, ഓസ്ട്രിയ എന്നിവിടങ്ങളിലെ വിവിധ ദേവാലയങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്.


2006ൽ അതിരൂപതയിൽ തിരിച്ചെത്തിയശേഷം ബൈബിൾ അപ്പോസ്തലേറ്റിന്‍റെ ഡയറക്‌ടറായി ചുമതലയേറ്റു. ബൈബിൾ പഠനരംഗത്ത് ആഗോളതലത്തിൽ അറിയപ്പെടുന്ന സ്ഥാപനമായ തലശേരി ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസിന്‍റെ സ്ഥാപകനാണ്.

2006 ൽ സ്ഥാപിതമായ ആൽഫ ഇൻസ്റ്റിറ്റ്യൂട്ടിന് വിവിധ രാജ്യങ്ങളിലായി 52 കേന്ദ്രങ്ങളാണുള്ളത്. ആലുവ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കുന്നോത്ത് ഗുഡ്‌ഷെപ്പേർഡ് മേജർ സെമിനാരി എന്നിവിടങ്ങളിൽ അധ്യാപകനായി പ്രവർത്തിക്കുന്നു. ആലുവ സെന്‍റ് ജോസഫ്‌സ് പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ട്, കുന്നോത്ത് ഗുഡ്‌ഷെപ്പേർഡ് മേജർ സെമിനാരി, തിരുവനന്തപുരം സെന്‍റ് മേരീസ് മലങ്കര മേജർ സെമിനാരി, വടവാതൂർ സെന്‍റ് തോമസ് അപ്പസ്‌തോലിക് സെമിനാരി, ബംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പിരിച്വാലിറ്റി എന്നിവിടങ്ങളിലെ റിസർച്ച് ഗൈഡും കൂടിയാണ് മാർ ജോസഫ് പാംപ്ലാനി.
35 ഗ്രന്ഥങ്ങളും ദേശീയ- അന്തർദേശീയ തലങ്ങളിൽ 40 ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചു. മലയാളത്തിലെ വിവിധ ആനുകാലികങ്ങളിലായി ഇരുന്നൂറിലേറെ ലേഖനങ്ങളും എഴുതിയിട്ടുണ്ട്. മലയാളത്തിൽ എട്ട് വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ബൈബിൾ വ്യാഖ്യാനമായ ആൽഫ ബൈബിൾ കമന്‍ററിയുടെ ചീഫ് എഡിറ്ററായിരുന്നു.
അറിയപ്പെടുന്ന ധ്യാനഗുരുകൂടിയായ മാർ ജോസഫ് പാംപ്ലാനി 2006 മുതൽ വൈദികരുടെ വാർഷികധ്യാനങ്ങൾക്ക് നേതൃത്വം നൽകുന്നു.
സിബിസിഐ ദൈവശാസ്ത്ര കമ്മീഷൻ അംഗം, കെസിബിസി മാധ്യമ കമ്മീഷൻ ചെയർമാൻ, ദൈവശാസ്ത്ര കമ്മീഷൻ അംഗം, സീറോമലബാർ സഭ മാധ്യമ കമ്മീഷൻ ചെയർമാൻ, പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ അംഗം തുടങ്ങിയ ചുമതലകളും അദ്ദേഹം നിർവഹിച്ചു വരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.