ആലപ്പി രംഗനാഥ് അന്തരിച്ചു
ആലപ്പി രംഗനാഥ് അന്തരിച്ചു
Monday, January 17, 2022 1:20 AM IST
കോട്ടയം: പ്രശസ്ത സംഗീത സംവിധായകനും ഗാനരചയിതാവുമായ ആലപ്പി രംഗനാഥ്(72)അന്തരിച്ചു. കോട്ടയം മെഡിക്കൽ കോളജിൽ വച്ചായിരുന്നു അന്ത്യം. കോവിഡ് ബാധിതനായിരുന്നു. മലയാളത്തിലും തമഴിലുമായി ആയിരത്തി അഞ്ഞൂറിലേറെ ഗാനങ്ങൾ‌ക്ക് ഈണം നല്കിയിട്ടുണ്ട്. ഗാനരചനാ രംഗത്തും തിളങ്ങി. സിനിമ, നാടകം, ലളിതഗാനം, ഭക്തിഗാനം തുടങ്ങിയ ശാഖകളിലെല്ലാം ഒരുപോലെ മികവ് പുലർത്താൻ അദ്ദേഹത്തിനായി. അന്പാടി തന്നിലൊരുണ്ണി, ധനുർ‌വേദം എന്നീ സിനിമകൾ സംവിധാനം ചെയ്തിട്ടുണ്ട്. യേശുദാസിന്‍റെ ഉടമസ്ഥതയിലുള്ള തരംഗിണി പുറത്തിറക്കിയ ഗാനങ്ങളാണ് അദ്ദേഹത്തെ ഏറെ പ്രസിദ്ധനാക്കിയത്.

ആലപ്പുഴ വേഴപ്ര കുഞ്ഞുകുഞ്ഞു ഭാഗവതരുടേയും ഗാനഭൂഷണം എം.ജി. ദേവമ്മാളുടേയും മകനായി 1949 മാര്‍ച്ച് ഒമ്പതിന് ജനിച്ചു. 1973ല്‍ പി.എ. തോമസ് സംവിധാനം ചെയ്ത ജീസസ് എന്ന സിനിമയിലൂടെ സ്വതന്ത്രസംഗീത സംവിധായകനായി. അഗസ്റ്റിന്‍ വഞ്ചിമല എഴുതിയ ‘ഓശാന, ഓശാന’ എന്നതാണ് ആദ്യഗാനം. ആരാന്‍റെ മുല്ല കൊച്ചുമുല്ല, പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍, പ്രിന്‍സിപ്പാള്‍ ഒളിവില്‍ , മാമലകൾക്കപ്പുറത്ത് തുടങ്ങിയ സിനിമകള്‍ക്കും സംഗീതം നല്‍കി.


കേന്ദ്ര സാംസ്കാരിക വകുപ്പിന്‍റെ ഫെലോഷിപ് ജേതാവാണ്. രാജശ്രീയാണ് ഭാര്യ. ഏറെ നാളായി ഏറ്റുമാനൂര്‍ ഓണംതുരുത്ത് ‘സരോജിനി’യിലാണ് താമസിച്ചിരുന്നത്. ഈ വര്‍ഷത്തെ ഹരിവരാസനം പുരസ്കാര ജേതാവാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.