കെഎസ്ആര്‍ടിസി ബസുകളില്‍ 17 ഭിന്നശേഷി വിഭാഗങ്ങള്‍ക്കുകൂടി യാത്രാനിരക്കില്‍ ഇളവ്
കെഎസ്ആര്‍ടിസി ബസുകളില്‍  17 ഭിന്നശേഷി വിഭാഗങ്ങള്‍ക്കുകൂടി യാത്രാനിരക്കില്‍ ഇളവ്
Monday, January 24, 2022 2:21 AM IST
കൊച്ചി: സംസ്ഥാനത്ത് സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ബസുകളില്‍ ഭിന്നശേഷിക്കാരായ 17 വിഭാഗങ്ങള്‍ക്കുകൂടി യാത്രാ നിരക്കില്‍ 50 ശതമാനം ഇളവ്. സിറ്റി ഓര്‍ഡിനറി, ഓര്‍ഡിനറി, സിറ്റി ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസുകളിലാണ് നിരക്കിളവ് ലഭിക്കുക. വാസഗൃഹത്തില്‍നിന്നു പരമാവധി 40 കിലോമീറ്റര്‍ വരെയാകും യാത്രയ്ക്ക് അര്‍ഹത.

2016ലെ ഭിന്നശേഷി അവകാശനിയമത്തില്‍ (The rights to persons with disabilities bill-2016) പ്രതിപാദിക്കുന്ന എല്ലാത്തരം ഭിന്നശേഷിക്കാര്‍ക്കും യാത്രാ കണ്‍സഷന്‍ ലഭ്യമായിരുന്നില്ല. അതിനാല്‍ എല്ലാ വിഭാഗത്തിനും ഇതു ബാധകമാക്കണമെന്നു നിര്‍ദേശിച്ച് ഭിന്നശേഷി കമ്മീഷണര്‍ ഉത്തരവിറക്കിയിരുന്നു. ഉത്തരവുപ്രകാരം കാഴ്ച, ശ്രവണ വൈകല്യമുള്ളവര്‍, കുഷ്ഠരോഗത്തില്‍നിന്നു മുക്തരായര്‍, പാര്‍ക്കിന്‍സന്‍ രോഗികള്‍, ആസിഡ് ആക്രമണത്തിനു വിധേയരായവര്‍, ഹീമോഫീലിയ ബാധിതര്‍, സംസാരശേഷിയില്ലാത്തവര്‍, പ്രത്യേകതരം പഠനവൈകല്യമുള്ളവര്‍, മാനസികരോഗികള്‍, ഉയരം തീരെ കുറഞ്ഞവര്‍, വിട്ടുമാറാത്ത ന്യൂറോളജിക്കല്‍ അവസ്ഥയിലുള്ളവര്‍, ബുദ്ധിവികാസം പ്രാപിക്കാത്തവര്‍, ഓട്ടിസം ബാധിതര്‍, മസ്കുലര്‍ ഡിസ്‌ട്രൊഫി, തലാസീമ, അരിവാള്‍ രോഗം എന്നിവയാല്‍ വലയുന്നവരൊക്കെ സൗജന്യയാത്രാ പാസിന് അര്‍ഹരാണ്.

ഭിന്നശേഷി കമ്മീഷണറുടെ ഉത്തരവിന്‍റെ അടിസ്ഥാനത്തില്‍ കെഎസ്ആര്‍ടിസി ബസുകളില്‍ കണ്‍സഷന്‍ യാത്ര അനുവദിച്ച് മാനേജിംഗ് ഡയറക്ടര്‍ ബിജു പ്രഭാകര്‍ കഴിഞ്ഞദിവസം സര്‍ക്കുലര്‍ ഇറക്കി.


ഈ വിഭാഗങ്ങളില്‍പ്പെടുന്ന അര്‍ഹരായവര്‍ക്ക് അപേക്ഷയുടെ അടിസ്ഥാനത്തില്‍ പ്രത്യേക യാത്രാപാസ് നല്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

മേല്‍പ്പറഞ്ഞ എല്ലാ വിഭാഗങ്ങളിലും 40 ശതമാനം വൈകല്യമോ അവശതയോ അനുഭവിക്കുന്നവര്‍ക്കാണ് യാത്രാ പാസിന് അപേക്ഷിക്കാന്‍ അര്‍ഹത. 2016ലെ ആര്‍പിഡബ്ല്യുഡി ആക്ടില്‍ പ്രതിപാദിച്ചിട്ടുള്ളതും നിലവില്‍ യാത്രാ ആനുകൂല്യം ഉള്ളതുമായ അന്ധര്‍, വികലാംഗര്‍, ബുദ്ധിമാന്ദ്യമുള്ളവര്‍ തുടങ്ങിയവര്‍ക്ക് തുടര്‍ന്നും ആനുകൂല്യം ലഭിക്കുന്നതാണെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

യാത്രാ ആനുകൂല്യത്തിന് അപേക്ഷിക്കുന്ന ഭിന്നശേഷിക്കാര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റിന്‍റെ അടിസ്ഥാനത്തിലാകും സൗജന്യ യാത്രാപാസ് അനുവദിക്കുക.

ഇതിനുള്ള അപേക്ഷകള്‍ സ്വീകരിച്ച് കെഎസ്ആര്‍ടിസി ചീഫ് ഓഫീസിലേക്ക് കൈമാറാന്‍ എല്ലാ യൂണിറ്റുകളുടെയും അധികാരികളെ ചുമതലപ്പെടുത്തിയതായി സാമൂഹ്യനീതി വകുപ്പ് സെക്രട്ടറിയുടെ അധിക ചുമതലകൂടിയുള്ള ബിജു പ്രഭാകര്‍ അറിയിച്ചു.

ഷാജിമോന്‍ ജോസഫ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.