ഓര്‍ഡിനന്‍സ് ദുരൂഹം: പ്രതിപക്ഷ നേതാവ്
ഓര്‍ഡിനന്‍സ് ദുരൂഹം: പ്രതിപക്ഷ നേതാവ്
Wednesday, January 26, 2022 2:28 AM IST
കൊച്ചി: മുഖ്യമന്ത്രിക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കുമെതിരേയുള്ള കേസുകളില്‍ വിധി വരുന്ന സാഹചര്യത്തിലാണു ലോകായുക്തയിൽ രഹസ്യ നിയമഭേദഗതി നടത്തിയിരിക്കുന്നതെന്നും ഓര്‍ഡിനന്‍സ് ഒപ്പിടരുതെന്നാവശ്യപ്പെട്ട് ഗവര്‍ണര്‍ക്കു കത്തയച്ചെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഫെബ്രുവരി പകുതിയോടെ നിയമസഭാ സമ്മേളനം ചേരാനിരിക്കെ ധൃതി പിടിച്ച് ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത് ദുരൂഹമാണ്. ഓര്‍ഡിനന്‍സിന്‍റെ കാര്യം തന്നെ അറിയിച്ചിരുന്നില്ലെന്നും മാധ്യമങ്ങളോടു സംസാരിക്കവേ അദ്ദേഹം പറഞ്ഞു.

മന്ത്രിമാര്‍ക്കെതിരേയും ഉദ്യോഗസ്ഥര്‍ക്കെതിരേയും അഴിമതി നിരോധന നിയമമനുസരിച്ച് കേസെടുക്കണമെങ്കില്‍ മുന്‍കൂര്‍ അനുമതി വേണമെന്ന കേന്ദ്ര സര്‍ക്കാരിന്‍റെ ഭേദഗതി വന്നതോടെ അഴിമതി നിരോധന നിയമത്തിന്‍റെ പ്രസക്തി നഷ്ടമായിരുന്നു. പിന്നീടുള്ള ഏക ആശ്രയമായിരുന്ന ലോകായുക്തയെ നിര്‍ജീവമാക്കാനാണു സംസ്ഥാന സര്‍ക്കാരിന്‍റെ ശ്രമം. ലോകായുക്തയുടെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാമെന്ന വ്യവസ്ഥയാണു സര്‍ക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ലോകായുക്തയായി തെരഞ്ഞെടുക്കപ്പെടുന്നയാള്‍ ഹൈക്കോടതി ചീഫ് ജസ്റ്റീസോ സുപ്രീം കോടതി ജഡ്ജിയോ ആയിരിക്കണമെന്നതു മാറ്റി ജഡ്ജി ആയാല്‍ മതിയെന്നും തീരുമാനിച്ചിരിക്കുന്നു. ഇതിലൂടെ ഇഷ്ടക്കാരെ ലോകായുക്തയില്‍ വയ്ക്കാനുമാകും.

സില്‍വര്‍ ലൈന്‍ വിഷയത്തില്‍ സര്‍ക്കാരിനെതിരേ ഒരു അഴിമതിക്കേസും വരരുതെന്ന ലക്ഷ്യവും ഭേദഗതിക്കു പിന്നിലുണ്ട്.

ലോകായുക്തയെ ശക്തിപ്പെടുത്തണമെന്ന സിപിഎം ദേശീയ നേതൃത്വത്തിന്‍റെ നയങ്ങള്‍ക്ക് വിപരീത തീരുമാനമാണു സംസ്ഥാന സര്‍ക്കാരിന്‍റേത്. വെറും പ്രാദേശിക പാര്‍ട്ടിയായി മാറുകയാണ് കേരളത്തിലെ സിപിഎം. തീവ്രവലതുപക്ഷ വ്യതിയാനത്തിലേക്കാണ് കേരളത്തിലെ സിപിഎമ്മിന്‍റെ പോക്കെന്നും വി.ഡി. സതീശൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.