മുഖ്യമന്ത്രിക്കും മന്ത്രി ബിന്ദുവിനും എതിരേ ലോകായുക്തയിൽ കേസുകൾ
മുഖ്യമന്ത്രിക്കും മന്ത്രി ബിന്ദുവിനും എതിരേ ലോകായുക്തയിൽ കേസുകൾ
Wednesday, January 26, 2022 2:28 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനും എതിരേ ലോകായുക്തയിൽ അഴിമതിയും സ്വജനപക്ഷപാതവും ആരോപിച്ചുള്ള കേസുകൾ നിലവിലുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുകയിൽ അഴിമതിയും സ്വജനപക്ഷപാതവും നടത്തി മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാർക്കും കൂടാതെ സിപിഎം സംസ്ഥാന സെക്രട്ടറിക്കും താത്പര്യമുള്ളവർക്കും വേണ്ടി ദുർവിനിയോഗം നടത്തിയെന്നാണ് ഹർജിയിലെ ആരോപണം.ഹർജി ഫെബ്രുവരി നാലിന് ലോകായുക്ത പരിഗണിക്കാനിരിക്കുകയാണ്.

2017 ജൂലൈ 27നു ചേർന്ന മന്ത്രിസഭാ യോഗത്തിൽ എൻസിപി നേതാവ് ഉഴവൂർ വിജയന്‍റെയും 2017 ഒക്ടോബർ നാലിന് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാഹനത്തിന് അകന്പടി പോകുന്നതിനിടയിൽ അപകടത്തിൽ മരണപ്പെട്ട പ്രവീണ്‍ എന്ന പോലീസ് ഉദ്യോഗസ്ഥന്‍റെയും 2018 ജനുവരി 24ന് ചെങ്ങന്നൂർ മുൻ എംഎൽഎ എ.രാമചന്ദ്രന്‍റെ യും കുടുംബങ്ങൾക്ക് ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വഴിവിട്ടു നൽകിയതായി മുൻ കേരള സർവകലാശാല ഉദ്യോഗസ്ഥനായ ആർ.എസ്.ശിവകുമാർ നൽകിയ ഹർജിയിൽ ആരോപിക്കുന്നു.


മന്ത്രി ആർ. ബിന്ദുവിനെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമർപ്പിച്ച ഹർജി ഫെബ്രുവരി ഒന്നിന് ലോകായുക്ത പരിഗണിക്കും. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഡോ.ഗോപിനാഥ് രവീന്ദ്രന് പുനർ നിയമനം നൽകണമെന്ന് ആവശ്യപ്പെട്ട് യൂണിവേഴ്സിറ്റി ചാൻസിലറായ ഗവർണർക്ക് കത്ത് എഴുതിയ ആർ.ബിന്ദുവിനെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ടാണു ഹർജി നൽകിയത്.

മുൻ മന്ത്രി കെ.ടി. ജലീൽ യുഎഇ കോണ്‍സുലേറ്റ് മുഖേന ഭക്ഷണ കിറ്റുകൾ വിതരണം ചെയ്തതിൽ സ്വജനപക്ഷപാതം നടത്തിയെന്ന് ആരോപിച്ച ഹർജിയും ലോകായുക്തയിൽ നിലനിൽക്കുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.