ഖജനാവ് കാലി ; 5000 കോടി വായ്പയെടുക്കാൻ അനുമതി
ഖജനാവ് കാലി ; 5000 കോടി വായ്പയെടുക്കാൻ അനുമതി
Saturday, May 14, 2022 1:20 AM IST
തിരുവനന്തപുരം : സാന്പത്തികപ്രതിസന്ധി നേരിടുന്ന സംസ്ഥാന സർക്കാരിന് ആശ്വാസമായി താത്കാലിക വായ്പയെടുക്കാൻ കേന്ദ്ര ധനമന്ത്രാലയത്തിന്‍റെ അനുമതി. 5000 കോടി രൂപ വായ്പയെടുക്കാനാണ് അനുമതി.

വായ്പാപരിധി അനുവദിച്ചു കിട്ടുന്പോൾ ഈ തുക തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയുണ്ട്. 20,000 കോടി രൂപ വായ്പയെടുക്കാനുള്ള അനുമതിയാണു സംസ്ഥാന സർക്കാർ തേടിയിരുന്നത്.

സംസ്ഥാനം നേരിടുന്ന വായ്പാപ്രതിസന്ധി ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വിശദമാക്കിയിരുന്നു. പ്രതിസന്ധി പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാനത്തു സാന്പത്തിക പ്രതിസന്ധിയുണ്ടെന്നു വരുത്തിത്തീർക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഇക്കാര്യങ്ങൾ പ്രധാനമന്ത്രിയെ ധരിപ്പിക്കണമെന്നും ബാലഗോപാൽ മന്ത്രിസഭാ യോഗത്തിൽ ആവശ്യപ്പെട്ടു.

നേരത്തെ വായ്പയെടുക്കാൻ അനുമതി തേടി കേന്ദ്രധനമന്ത്രാലയത്തിനു സംസ്ഥാനം കത്ത് നൽകിയിരുന്നു. ശന്പള വിതരണത്തിനും പെൻഷൻ വിതരണത്തിനുമായി ജൂണ്‍ ആദ്യം സംസ്ഥാനത്തിനു വേണ്ടത് 4,500 കോടി രൂപയാണ്.

കടമെടുപ്പിനു കേന്ദ്രം അനുമതി നൽകാത്ത സാഹചര്യമുണ്ടായാൽ അവസാന ഘട്ടത്തിൽ ഉന്നത തലത്തിലുള്ള ഇടപെടൽ നടത്താമെന്നും പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിൽ പറഞ്ഞിരുന്നു.

നിത്യനിദാന ചെലവുകൾ പോലും വേണ്ട രീതിയിൽ നടത്താൻ കഴിയാത്ത തരത്തിലുള്ള സാന്പത്തിക പ്രതിസന്ധിയാണു സംസ്ഥാനം ഇപ്പോൾ നേരിടുന്നതെന്നും മന്ത്രിമാരുടെ അറിവിലേക്കു കാര്യങ്ങൾ പറയുന്നുവെന്നുമുള്ള മുഖവുരയോടെയാണു ബാലഗോപാൽ സാന്പത്തിക സ്ഥിതി മന്ത്രിസഭായോഗത്തിൽ വിവരിച്ചത്.

സാന്പത്തികവർഷത്തിന്‍റെ തുടക്കം മാസങ്ങളായതിനാൽ നികുതിവരുമാനം പൊതുവേ കുറവായിരിക്കും. ചരക്കു സേവന നികുതി സന്പ്രദായമനുസരിച്ചു നികുതിദായകർക്ക് മൂന്നു മാസം കൂടുന്പോൾ ജിഎസ്ടി ഫയൽ ചെയ്യേണ്ട അവസരമുള്ളതിനാൽ ജൂലൈയോടെ മാത്രമേ നികുതി വരുമാന വർധന ഉണ്ടാവുകയുള്ളൂ. ഇതിനൊപ്പമാണു കടമെടുക്കാൻകൂടി അനുമതി നൽകാതെ കേന്ദ്രം വല്ലാതെ ഞെരുക്കുന്ന സാഹചര്യം ഒരുക്കുന്നത്.


കിഫ്ബിയിലെ ബജറ്റിനു പുറത്തുള്ള കടമെടുപ്പിനെ കൂടി സംസ്ഥാനത്തിന്‍റെ കടമെടുപ്പു പരിധിയിൽ ഉൾപ്പെടുത്തിയാൽ വികസന പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കുമെന്നും ബാലഗോപാൽ പറഞ്ഞു.

ധനസഹായത്തിനും വായ്പാ ഇളവുകൾ തേടാനും അനുമതി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾക്കും തദ്ദേശ സ്ഥാപനങ്ങൾക്കും ധനസഹായത്തിനും വായ്പകളുടെ ഇളവുകൾക്കുമായുള്ള ട്രേഡ് റിസീവബിൾ ഡിസ്കൗണ്ടിംഗ് സിസ്റ്റം പ്ലാറ്റ്ഫോമിൽ പങ്കെടുക്കാൻ അനുമതി നൽകാൻ മന്ത്രിസഭാ തീരുമാനം.

പൊതുമേഖലാ സ്ഥാപനങ്ങൾ, കന്പനികൾ, തദ്ദേശ സ്ഥാപനങ്ങൾ, സംസ്ഥാന സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള സ്റ്റാറ്റ്യൂട്ടറി ബോർഡുകൾ, സൊസൈറ്റികൾ, അപ്പെക്സ് കോ-ഓപ്പറേറ്റീവ് സ്ഥാപനങ്ങൾ എന്നിവയ്ക്കാണ് ട്രേഡ് റിസീവബിൾ ഡിസ്കൗണ്ടിംഗ് സിസ്റ്റം പ്ലാറ്റ്ഫോമിൽ പങ്കെടുക്കാൻ അനുമതിയുള്ളത്.

മൾട്ടിപ്പിൾ ഫിനാൻസിയർമാർ മുഖേന മൈക്രോ-ചെറുകിട-ഇടത്തരം സംരംഭകരുടെ (എംഎസ്എംഇ) വ്യാപാരപദ്ധതികൾക്കു ധനസഹായവും വായ്പാകിഴിവും നൽകുന്നതിനുള്ള ഇലക്‌ട്രോണിക്സ് പ്ലാറ്റ്ഫോമാണു ട്രേഡ് റിസീവബിൾ ഡിസ്കൗണ്ടിംഗ് സന്പ്രദായം.

ചരക്കുകളുടെയും സേവനങ്ങളുടെയും വിതരണക്കാരായ സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകരുടെ ബില്ലുകൾ തീർപ്പാക്കുന്നതിനുള്ള ട്രേഡ് റിസീവബിൾ ഡിസ്കൗണ്ടിംഗ് സിസ്റ്റം പ്ലാറ്റ്ഫോമിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് അടക്കം ഇതുവഴി പങ്കെടുക്കാം.

പൊതുമേഖലാ സ്ഥാപനങ്ങൾ ഉത്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾക്ക് ആവശ്യമായ ചെറുഘടകങ്ങൾ ഉത്പാദിപ്പിച്ചു നൽകുന്നവർക്കു ലഭിക്കേണ്ട തുക ഈ സംവിധാനം വഴി വേഗത്തിൽ ലഭ്യമാക്കാനാകുമെന്നു വ്യവസായവകുപ്പ് അധികൃതർ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.