മണിച്ചന്‍റെ മോചനം: ഗവർണർ ബന്ധപ്പെട്ട സെക്രട്ടറിമാരോടു വിശദീകരണം തേടിയേക്കും
മണിച്ചന്‍റെ മോചനം: ഗവർണർ ബന്ധപ്പെട്ട  സെക്രട്ടറിമാരോടു വിശദീകരണം തേടിയേക്കും
Monday, May 16, 2022 2:10 AM IST
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കല്ലുവാതുക്കൽ വിഷമദ്യ ദുരന്തക്കേസിൽ ജയിലിൽ കഴിയുന്ന മണിച്ചൻ എന്ന ചന്ദ്രന്‍റെ മോചനവുമായി ബന്ധപ്പെട്ട ഫയലിൽ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ വകുപ്പു സെക്രട്ടറിമാരോടു വിശദീകരണം തേടിയേക്കും. നിരവധി പേരുടെ ജീവൻ കവർന്ന കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ നിയമ വശവും ഇപ്പോൾ സുപ്രീംകോടതിയിൽ നിലവിലുള്ള കേസുമായി ബന്ധപ്പെട്ട വിഷയങ്ങളിലുമാകും വിളിച്ചു വരുത്തി വിശദീകരണം തേടുകയെന്നാണു സൂചന. അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശം ഉൾപ്പെടെ അടങ്ങുന്ന ഫയലാണ്, സർക്കാർ രാജ്ഭവന് കൈമാറിയത്.

മണിച്ചൻ അടക്കം 33 തടവുകാരെ മോചിപ്പിക്കണമെന്ന സംസ്ഥാന സർക്കാരിന്‍റെ ശിപാർശയാണ് ഗവർണറുടെ മുന്നിലുള്ളത്. മുംബൈയിൽ ആയിരുന്ന ഗവർണർ ശനിയാഴ്ചയാണ് തിരുവനന്തപുരത്ത് മടങ്ങി എത്തിയത്. കഴിഞ്ഞ രണ്ടു ദിവസങ്ങൾ അവധി ദിനങ്ങളായതിനാലാണ് ഇതുസംബന്ധിച്ച തീരുമാനം വൈകുന്നത്.

ജയിൽ മോചന ഫയലിനൊപ്പം പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനത്തിന് പ്രത്യേക റിക്രൂട്മെന്‍റ് ബോർഡ് രൂപീകരിക്കുന്നതിനുള്ള ഓർഡിനൻസും ഗവർണറുടെ പരിഗണനയിലുണ്ട്.


മണിച്ചന്‍റെ മോചന ഫയൽ കണ്ടിട്ടില്ലെന്നു ഗവർണർ

തിരുവനന്തപുരം: കല്ലുവാതുക്കൾ വിഷമദ്യ ദുരന്തക്കേസിൽ ജയിലിൽ കഴിയുന്ന മണിച്ചന്‍റെ മോചനവുമായി ബന്ധപ്പെട്ട ഫയൽ താൻ കണ്ടിട്ടില്ലെന്നു ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. ഫയൽ തന്‍റെ മുന്നിലെത്തുന്പോൾ പരിഗണിക്കുമെന്നും ഗവർണർ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.