ഷാബാ ഷെരീഫിന്‍റെ കൊലപാതകം: പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്
Tuesday, May 17, 2022 1:46 AM IST
നിലന്പൂർ: മൈസൂരു സ്വദേശിയായ നാട്ടുവൈദ്യൻ ഷാബാ ഷെരീഫിനെ നിഷ്ഠൂരമായി കൊലപ്പെടുത്തിയ കേസിൽ ഒളിവിലുള്ള പ്രതികൾക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നിലന്പൂർ സ്വദേശികളായ കൈപ്പഞ്ചേരി ഫാസിൽ (31), കുന്നേക്കാടൻ ഷമീം എന്ന പൊരി ഷമീം (32), പൂളക്കുളങ്ങര ഷബീബ് റഹ്മാൻ (30), കൂത്രാടൻ മുഹമ്മദ് അജ്മൽ (30), വണ്ടൂർ പഴയ വാണിയന്പലം ചീര ഷഫീക്ക് (28) എന്നിവരെ കണ്ടെത്താനാണു പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.

ഷാബാ ഷെരീഫിനെ മാസങ്ങൾ തടങ്കലിൽ പാർപ്പിച്ച് മർദിച്ചു കൊന്നു വെട്ടിനുറുക്കി പുഴയിൽ ഒഴുക്കിയ കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്റഫിന്‍റെ എല്ലാ ക്രൂരകൃത്യങ്ങൾക്കും സ്വദേശത്തും വിദേശത്തും സഹായികളായി നിന്നവരാണ് ഒളിവിലായ പ്രതികൾ. കേസിൽ ആകെ ഒന്പതു പ്രതികളാണുള്ളത്. മുഖ്യപ്രതി നിലന്പൂർ മുക്കട്ട ഷൈബിൻ അഷ്റഫ്(37), ഷൈബിന്‍റെ മാനേജരായിരുന്ന വയനാട് സുൽത്താൻ ബത്തേരി കൈപ്പഞ്ചേരി സ്വദേശി പൊന്നക്കാരൻ ഷിഹാബുദീൻ (36), ഡ്രൈവർ നിലന്പൂർ മുക്കട്ട സ്വദേശി നടുതൊടിക നിഷാദ്(32), കൈപ്പഞ്ചേരി സ്വദേശി തങ്ങളകത്ത് നൗഷാദ്(41) എന്നിവരെയാണു പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തത്.


ബാക്കി അഞ്ച് പ്രതികളൈ കണ്ടെത്താനാണു ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. ഒളിവിൽ പോയ പ്രതികൾക്കായി വ്യാപക തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇതേ തുടർന്നാണു നോട്ടീസ് പുറത്തിറക്കിയത്. അതേ സമയം ഒളിവിലുള്ള പ്രതികൾ വിദേശത്തേക്കു കടന്നതായി സൂചനയുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.