വ്‌ളോഗർ റിഫ മെഹ്്‌നുവിന്‍റേതു തൂങ്ങിമരണമെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്
വ്‌ളോഗർ റിഫ മെഹ്്‌നുവിന്‍റേതു തൂങ്ങിമരണമെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്
Wednesday, May 18, 2022 1:52 AM IST
കോഴിക്കോട്: വ്‌ളോഗറും യൂട്യൂബറുമായ കോഴിക്കോട് കാക്കൂര്‍ പാവണ്ടൂര്‍ സ്വദേശി റിഫ മെഹ്‌നുവിന്‍റേതു തൂങ്ങിമരണമാണെന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. ദുബായിയില്‍ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ റിഫയുടെ മൃതദേഹം രണ്ടു മാസത്തിനു ശേഷമാണു പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. ഈ റിപ്പോര്‍ട്ട് അന്വേഷണസംഘത്തിനു കൈമാറി. റിഫയുടെ കഴുത്തില്‍ കണ്ടെത്തിയ അടയാളം കയര്‍ കെട്ടി തൂങ്ങിയതു മൂലമാണെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ സ്ഥിരീകരിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിഭാഗം മേധാവി ഡോ.ലിസ ജോണിന്‍റെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍. കണ്ണൂര്‍ കെമിക്കല്‍ ലബോറട്ടറിയില്‍ നിന്നുള്ള ആന്തരികാവയവങ്ങളുടെ രാസപരിശോധനാ ഫലങ്ങള്‍കൂടി വരാനുണ്ട്. അതിനുശേഷമായിരിക്കും ഔദ്യോഗിക സ്ഥരീകരണം.കഴിഞ്ഞ ശനിയാഴ്ചയാണ് താമരശേരി ഡിവൈഎസ്പി ടി.കെ. അഷ്‌റഫിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം കാക്കൂര്‍ പാവണ്ടൂര്‍ ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ നിന്നു റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്.


റിഫയുടെ മരണത്തില്‍ കാസര്‍കോട് സ്വദേശിയും യൂട്യൂബറുമായ ഭര്‍ത്താവ് മെഹ്നാസിനെതിരേ പോലീസ് കേസെടുത്തിരുന്നു. ഒളിവിലുള്ള മെഹ്നാസ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ്.മാനസികമായും ശാരീരികമായും ഉപദ്രവിക്കല്‍, ആത്മഹത്യാ പ്രേരണക്കുറ്റം തുടങ്ങിയ ജാമ്യമില്ലാവകുപ്പുകള്‍ പ്രകാരമാണു കാക്കൂര്‍ പോലീസ് കേസ് എടുത്തത്. മെഹ്‌നാസിനെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച് ഒന്നിനു പുലര്‍ച്ചെ ദുബായ് ജാഹിലിയയിലെ ഫ്‌ളാറ്റിലാണ് വ്‌ളോഗറും ആല്‍ബം നടിയുമായ റിഫയെ തൂങ്ങിമരിച്ച നിലയില്‍ കാണ്ടെത്തിയത്. തുടർന്നു നാട്ടിലെത്തിച്ച മൃതദേഹം പോസ്റ്റുമോർട്ടംകൂടാതെ കബറടക്കി. പിന്നീട് ബന്ധുക്കൾ മരണത്തിൽ സംശയം പ്രകടിപ്പിച്ചതോടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.