വികസനത്തിനായി ജനത്തെ തെരുവാധാരമാക്കില്ല: മുഖ്യമന്ത്രി
വികസനത്തിനായി ജനത്തെ  തെരുവാധാരമാക്കില്ല: മുഖ്യമന്ത്രി
Wednesday, May 18, 2022 2:10 AM IST
തിരുവനന്തപുരം: വികസനത്തിന്‍റെ ഭാഗമായി ജനങ്ങളെ തെരുവാധാരാമാക്കാൻ ഉദ്ദേശിക്കുന്ന സർക്കാരല്ല കേരളത്തിലുള്ളതെന്നും വികസന പദ്ധതികൾക്കായി ഭൂമി വിട്ടുനൽകുന്ന എല്ലാവർക്കും സംതൃപ്തി നൽകുന്ന പുനരധിവാസ പാക്കേജാണു പൂർത്തിയാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാരിന്‍റെ 100 ദിന പദ്ധതിയിൽപ്പെടുത്തി ലൈഫ് മിഷന്‍റെ ഭാഗമായി പൂർത്തിയാക്കിയ 20,808 വീടുകളുടെ താക്കോൽ കൈമാറ്റത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇതുവരെ 2,95,066 വീടുകൾ ലൈഫ് പദ്ധതിയിലൂടെ പൂർത്തിയാക്കി. അടുത്ത ഒരു മാസംകൊണ്ടുതന്നെ ഇതു മൂന്നു ലക്ഷം കടക്കും. ലൈഫ് പദ്ധതിയിലെ ഓരോ വീടും പൂർത്തിയാകുന്നതു നാടിനു നൽകുന്ന സന്തോഷം വലുതാണ്.

നടക്കില്ലെന്നു കരുതിയ പല പദ്ധതികളും ഇപ്പോൾ യാഥാർഥ്യമായി നമ്മുടെ കൺമുന്നിലുണ്ട്. ദേശീയപാതാ വികസനം, ഗെയിൽ പൈപ്പ് ലൈൻ തുടങ്ങിയവ ഇതിന് ഉദാഹരണങ്ങളാണ്. ദേശീയപാത വികസനത്തിനു കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സ്ഥലമേറ്റെടുപ്പു വേണ്ടിവന്നു. സ്ഥലമെടുത്തതിന്‍റെ പേരിൽ ആരും വഴിയാധാരമായിട്ടില്ല.

സ്ഥലമേറ്റെടുപ്പിന്‍റെ ആനുകൂല്യങ്ങളിൽ ആരും ദുഃഖിതരല്ല, എല്ലാവരും സന്തുഷ്ടരാണ്. അത്ര വലിയ തുകയാണു നഷ്ടപരിഹാരമായി സർക്കാർ നൽകുന്നത്. കൂടുതൽ സൗകര്യത്തോടെ, ആഗ്രഹിക്കുന്ന കാര്യങ്ങൾ നിർവഹിക്കാൻ കഴിയുന്നുവെന്നതാണു സ്ഥലം വിട്ടുനൽകിയവരുടെ അനുഭവം. വികസനത്തിനായി സ്ഥലം വിട്ടുകൊടുക്കേണ്ടിവന്നാൽ കഷ്ടനഷ്ടം അനുഭവിക്കേണ്ടിവരില്ലെന്നതു നാടിന്‍റെ അനുഭവമായി മാറിയിരിക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലൈഫ് രണ്ടാം ഘട്ടത്തിന്‍റെ ഗുണഭോക്തൃ പട്ടിക ഓഗസ്റ്റ് 16ന് പ്രസിദ്ധീകരിക്കുമെന്നു ചടങ്ങിൽ അധ്യക്ഷത വഹിച്ച തദ്ദേശ സ്വംയഭരണ മന്ത്രി എം.വി. ഗോവിന്ദൻ ‌പറഞ്ഞു. കഠിനംകുളം വെട്ടുതുറയിൽ നടന്ന ചടങ്ങിൽ പഞ്ചായത്തിലെ 16ാം വാർഡിൽ അമീറുദീന്‍റെയും ഐഷാ ബീവിയുടെയും വീടിന്‍റെ താക്കോൽ മുഖ്യമന്ത്രി കൈമാറി. വി. ശശി എംഎൽഎ, പോത്തൻകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ടി.ആർ. ഹരിപ്രസാദ്, കഠിനംകുളം പഞ്ചായത്ത് പ്രസിഡന്‍റ് അജിത അനി, ജില്ലാ പഞ്ചായത്ത് അംഗം ഉനൈസ അൻസാരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ജെഫേഴ്സൺ, വാർഡ് അംഗം റീത്ത നിക്സൺ, ലൈഫ് മിഷൻ സി.ഇ.ഒ. പി.ബി. നൂഹ് തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.