ഒടുവിൽ പൂരം വെടിക്കെട്ട് ഓണ്‍ എയർ
ഒടുവിൽ പൂരം  വെടിക്കെട്ട് ഓണ്‍ എയർ
Saturday, May 21, 2022 1:40 AM IST
തൃശൂർ: മഴമൂലം മൂന്നുതവണ മാറ്റിവയ്ക്കേണ്ടിവന്ന പൂരം വെടിക്കെട്ട് ഒരു തവണകൂടി മാറ്റിവയ്ക്കേണ്ടി വരില്ല എന്നു ദേവസ്വങ്ങളും മന്ത്രിമാരും ജില്ലാ ഭരണകൂടവും പോലീസും തട്ടകക്കാരും ഒരുമിച്ചു നിശ്ചയിച്ചുറപ്പിച്ചതോടെ തേക്കിൻകാടിന്‍റെ ആകാശം അഗ്നിപുഷ്പങ്ങളാൽ പൂത്തുലഞ്ഞു.

ഒന്പതുനാൾ നീണ്ട വെടിക്കെട്ടുകന്പക്കാരുടെ കാത്തിരിപ്പിനു സ്വരാജ് റൗണ്ടിനെയും പരിസരപ്രദേശങ്ങളിലെയും പ്രകന്പനം കൊള്ളിച്ച കൂട്ടപ്പൊരിച്ചിലോടെ, ആർപ്പുവിളികളോടെ കൊടിയിറക്കം.


ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണി കഴിഞ്ഞു അഞ്ചുമിനിറ്റ് ആയതോടെ കാത്തിരിപ്പുകൾക്ക് അന്ത്യംകുറിച്ച് പാറമേക്കാവ് വിഭാഗം വെടിക്കോപ്പുകളിൽ തീ തൊടുത്തു.

പാറമേക്കാവിന്‍റെ കൂട്ടപ്പൊരിച്ചിൽ അവസാനിച്ചതോടെ തിരുവന്പാടിയുടെ വെടിക്കെട്ടു തുടങ്ങി. പൂരം വെടിക്കെട്ടിന്‍റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതാ ലൈസൻസി ചുക്കാൻ പിടിക്കുന്ന വെടിക്കെട്ട് എന്ന പ്രത്യേകതയോടെയാണ് വെടിക്കെട്ട് ഇത്തവണ ചരിത്രത്തിലേക്കു പൊട്ടിക്കയറിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.