കേരളത്തിൽ ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപിച്ചെന്ന് എക്സൈസ് മന്ത്രി
കേരളത്തിൽ ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപിച്ചെന്ന് എക്സൈസ് മന്ത്രി
Sunday, May 22, 2022 2:26 AM IST
സ്വന്തം ലേഖകൻ
തൃശൂർ: കേരളത്തിൽ ലഹരിവസ്തുക്കളുടെ ഉപയോഗം വ്യാപിക്കുകയാണെന്നും ഇത് ഉത്കണ്ഠപ്പെടുത്തുന്നതാണെന്നും എക്സൈസ് വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ. എംഡിഎംഎ അടക്കമുള്ള ലഹരിവസ്തുക്കൾ കേരളത്തിലേക്കു പ്രവഹിക്കുകയാണ്.

പിടികൂടപ്പെടുന്നതിലധികം ലഹരി വസ്തുക്കൾ വ്യാപരിക്കുന്നതായും മന്ത്രി പറഞ്ഞു. ആദിവാസി മേഖലയിൽ ലഹരി ഉപയോഗം വ്യാപിച്ചു വരുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. പൂത്തോൾ എക്സൈസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ എട്ടാം ബാച്ച് 126 വനിത സിവിൽ എക്സൈസ് ഓഫീസർമാരുടേയും ഇരുപത്തിയഞ്ചാം ബാച്ച് ഏഴ് സിവിൽ എക്സൈസ് ഓഫീസർമാരുടെയും പാസിംഗ് ഔട്ട് പരേഡിൽ സല്യൂട്ട് സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

പഴുതു കണ്ടെത്തി അഴിമതി നടത്തിക്കൊണ്ടിരിക്കുന്ന ചിലർ എക്സൈസ് സർവീസിൽ ഇപ്പോഴുമുണ്ടെന്നും ഇവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. പാലക്കാട് ജില്ലയിൽ കള്ളുഷാപ്പുകളുടെ ലൈസൻസ് പുതുക്കുന്നതുമായി ബന്ധപ്പെട്ട് എക്സൈസ് വകുപ്പിലെ ചില ഉദ്യോഗസ്ഥർ പച്ചയായ അഴിമതിയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിനു സർക്കാർ കൂട്ടുനിൽക്കില്ലെന്നും ഇവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. എക്സൈസ് വകുപ്പിൽ ഇപ്പോഴും നിലനിൽക്കുന്ന പഴയ പുഴുക്കുത്തുകളെ മാറ്റേണ്ടതുണ്ട്. ആദിവാസി മേഖലയിൽനിന്നുള്ള നൂറു യുവതീയുവാക്കളെ സ്പെഷ്യൽ റിക്രൂട്ട്മെന്‍റ് മുഖേന എക്സൈസ് ഡിപ്പാർട്ട്മെന്‍റിലെടുക്കുമെന്നും മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു.


എക്സൈസ് വകുപ്പു ജീവനക്കാർക്ക് അറിവു പകരുന്നതിനായി പുറത്തിറക്കുന്ന ദൈനംദിന മാർഗരേഖ കൈപ്പുസ്തകത്തിന്‍റെ പ്രകാശനവും എക്സൈസ് ഉദ്യോഗസ്ഥർക്ക് അനുവദിച്ച 60 ഓട്ടോ പിസ്റ്റളുകളുടെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.

മേയർ എം. കെ. വർഗീസ്, ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, കൗണ്‍സിലർ സാറാമ്മ റോബ്സൻ, എക്സൈസ് കമ്മീഷണർ എസ്. ആനന്ദകൃഷ്ണൻ, അഡീഷണൽ എക്സൈസ് കമ്മീഷണർ എൻഫോഴ്സ്മെന്‍റ് ഇ. എൻ.സുരേഷ്, എക്സൈസ് അക്കാദമി പ്രിൻസിപ്പൽ കെ. കെ. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.