മിൽമയ്ക്ക് ദിവസേന രണ്ടു ലക്ഷം ലിറ്റർ പാൽ മിച്ചം
മിൽമയ്ക്ക് ദിവസേന  രണ്ടു ലക്ഷം ലിറ്റർ പാൽ മിച്ചം
Sunday, May 22, 2022 2:29 AM IST
വൈ.എസ്. ജയകുമാർ
തിരുവനന്തപുരം: മിൽമയ്ക്ക് ദിവസേന രണ്ടു ലക്ഷം ലിറ്റർ പാൽ മിച്ചം. അധികം വരുന്ന പാൽ തമിഴ്നാട്ടിലേക്ക് അയച്ച് പാൽപൊടിയാക്കുന്നു. ഈറോഡ്, സേലം, പൊള്ളാച്ചി എന്നിവിടങ്ങളിലെത്തിച്ചാണ് പാൽപൊടിയാക്കുന്നത്. പാൽപൊടിയാക്കാൻ ഒരു ലിറ്റർ പാലിന് എട്ടുരൂപ അധിക ചെലവ് വരുന്നു. കഴിഞ്ഞ ദിവസം മിച്ചമുള്ള പാലിന്‍റെ അളവ് ഒരു ലക്ഷം ലിറ്ററായി കുറഞ്ഞിട്ടുണ്ട്.

മലബാർ മേഖലയിൽ ഇന്നലെ എട്ടു ലക്ഷം ലിറ്റർ പാൽ സംഭരിച്ചു. ഇതിൽ 570000 ലിറ്റർ പാൽ വിറ്റുപോയി. 80000 ലിറ്റർ പാൽ ഉത്പന്ന നിർമാണത്തിന് ഉപയോഗിച്ചു. മിച്ചമുള്ളതിൽ അര ലക്ഷം ലിറ്റർ എറണാകുളം, തിരുവനന്തപുരം മേഖലാ യൂണിയനുകൾക്ക് കൈമാറി. സ്കൂൾ തുറക്കുന്നതോടെ പാലിന്‍റെ ഉപയോഗം കൂടും. 20000 ലിറ്റർ പാൽ സ്കൂളിലേക്ക് നൽകും. ആംഗൻവാടികളിൽ 10000 ലിറ്റർ പാൽ നൽകാനുള്ള ചർച്ച പുരോഗമിക്കുകയാണ്. ഏപ്രിലിൽ ആരംഭിച്ച വേനൽ മഴ ശക്തമായി തുടരുന്നതിനാൽ പുല്ലു വളർന്നത് സംസ്ഥാനത്ത് പാൽ ഉത്പാദനം കൂടാനിടയാക്കിയിട്ടുണ്ട്.

അതേസമയം മലബാർ മേഖലയിൽ പാൽ ഉത്പാദനം കുതിച്ചുയരുകയാണ്. കഴിഞ്ഞ വർഷം ആറേമുക്കാൽ ലക്ഷമായിരുന്ന പാൽ ഉത്പാദനം ഇക്കുറി എട്ടു ലക്ഷം ലിറ്ററിലേക്ക് ഉയർന്നു. കോവിഡ് കാലത്ത് മറ്റ് തൊഴിലിന് പോകാൻ കഴിയാത്തവർ കാലി വളർത്തലിലേക്ക് തിരിഞ്ഞതും ഗൾഫിൽ നിന്ന് തിരികെയെത്തുന്നവർ ചെറുകിട ഫാമുകൾ തുടങ്ങിയതും പാൽ ഉത്പാദനം കൂടാൻ ഇടയാക്കി.കനത്ത മഴയിൽ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ അടഞ്ഞു കിടന്നത് കൂടുതൽ പാൽ മിച്ചംവരാനിടയാക്കിയെന്ന് മിൽമ ചെയർമാൻ കെ.എസ്.മണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.