പി.സി. ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
പി.സി. ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
Sunday, May 22, 2022 2:36 AM IST
കൊച്ചി: വെണ്ണലയിലെ വിവാദപ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ എംഎല്‍എ പി.സി. ജോര്‍ജിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം സെഷന്‍സ് കോടതി തള്ളി. ഇതോടെ പി.സി. ജോര്‍ജിനെ അറസ്റ്റ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികളുമായി പോലീസിന് മുന്നോട്ടു പോകാം.

മതത്തിനുള്ളില്‍ നിലനില്‍ക്കുന്ന ചില പ്രശ്‌നങ്ങളെ വിമര്‍ശിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു പി.സി. ജോര്‍ജിന്‍റെ വാദം. തൃക്കാക്കരയില്‍ ഉപതെരഞ്ഞെടുപ്പു നടക്കുന്ന പശ്ചാത്തലത്തില്‍ എല്‍ഡിഎഫിന് ചില രാഷ്‌ട്രീയതാത്പര്യമുണ്ടെന്നും അതു നടപ്പാക്കാനായാണ് കേസെടുത്തതെന്നും വാദിച്ചു. എന്നാല്‍, പ്രസംഗം വിശദമായി പരിശോധിച്ച കോടതി ഈ വാദങ്ങൾ തള്ളുകയായിരുന്നു.

പി.സി. ജോര്‍ജ് സംസ്ഥാനത്ത് ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരുന്നു.മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയ കോടതിവിധിക്കെതിരേ നാളെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ജോർജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞു.


പി.സി. ജോർ‌ജിനായി പോലീസ് തെരച്ചിൽ

ഈരാറ്റുപേട്ട: പി.സി. ജോർജിനായി ഈരാറ്റുപേട്ടയിലെ വസതിയിലും ബന്ധുവീടുകളിലും പോലീസ് പരിശോധന നടത്തി. രാത്രി വൈകിയും ഈരാറ്റുപേട്ടയിലെ വീട്ടിൽ പോലീസ് ക്യാന്പ് ചെയ്യുകയാണ്. നാട്ടുകാരും പ്രദേശത്ത് തന്പടിച്ചിട്ടുണ്ട്.

അതേസമയം, പി.സി. ജോർജിന്‍റെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിൽ വീട്ടിൽനിന്നു കിട്ടിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. വിവാദ പ്രസംഗത്തിൽ പി.സി. ജോർജിന്‍റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതിനു പിന്നാലെയാണ് പോലീസ് ഈരാറ്റുപേട്ടയിലെ വസതിയിലെത്തിയത്. അറസ്റ്റുണ്ടായാൽ സംഘർഷസാധ്യത കണക്കിലെടുത്ത് കനത്ത പോലീസ് സുരക്ഷയാണ് പ്രദേശത്തുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.