പെട്രോളിന് സംസ്ഥാന നികുതി 30.08 ശതമാനം, ഡീസലിന് 22.76
പെട്രോളിന്  സംസ്ഥാന നികുതി  30.08 ശതമാനം, ഡീസലിന് 22.76
Monday, May 23, 2022 1:28 AM IST
തിരുവനന്തപുരം: പെട്രോളിന് സംസ്ഥാനം 30.08 ശതമാനമാണ് വിൽപ്പന നികുതി ഇനത്തിൽ ഈടാക്കുന്നത്. ഡീസലിനാകട്ടെ 22.76 ശതമാനമാണു സംസ്ഥാനത്തിന്‍റെ വിൽപ്പന നികുതി. കൂടാതെ സംസ്ഥാനം അധിക വിൽപ്പന നികുതിയും സെസും ഈടാക്കുന്നുണ്ട്.

കേന്ദ്ര സെസ് ഒഴിച്ചുള്ള തുകയ്ക്കാണ് സംസ്ഥാന സർക്കാരിന് വിൽപ്പന നികുതി ഈടാക്കാൻ കഴിയുന്നത്. ഇന്നലെ മുതൽ പെട്രോളിന്‍റെ തുക കുറച്ചതിനു ശേഷമുള്ള നികുതി നിരക്കനുസരിച്ച് ഒരു ലിറ്റർ പെട്രോളിന് 24.32 രൂപയാണ് സെസ് അടക്കം സംസ്ഥാനത്തിന് നികുതി ഇനത്തിൽ ലഭിക്കുന്നത്.

ഡീസൽ ലിറ്ററിന് 18.10 രൂപ വീതവും സംസ്ഥാന സർക്കാരിനു ലഭിക്കും. വില വർധനയ്ക്കു മുൻപ് പെട്രോൾ ലിറ്ററിന് 26.75 രൂപയാണ് നികുതി ഇനത്തിൽ സംസ്ഥാനത്തിനു ലഭിച്ചു വന്നത്.
പെട്രോളിനും ഡീസലിനും കേന്ദ്രത്തേക്കാൾ കൂടുതൽ നികുതി സംസ്ഥാന സർക്കാർ ഈടാക്കുന്നുണ്ടെന്നും സംസ്ഥാനം ഇതു കുറയ്ക്കാൻ തയാറാകണമെന്നും പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയതോടെ കേരളം കുറയ്ക്കില്ലെന്നു ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇന്നലെയും വ്യക്തമാക്കി. 2014 മുതൽ നിരന്തരമായി വർധിപ്പിച്ച നികുതിയിലാണ് കേന്ദ്രം കുറവു വരുത്തിയതെന്നു ധനമന്ത്രി പറഞ്ഞു.


പെട്രോൾ, ഡീസൽ നികുതി കേന്ദ്രവും സംസ്ഥാനവും കുറച്ചാലും വില വർധനവിനു താത്കാലിക പരിഹാരം മാത്രമാണ്. 2021 ൽ കേന്ദ്രവും സംസ്ഥാനവും വില കുറച്ചതിനു ശേഷവും കന്പോളത്തിൽ വില ഉയരുകയാണ് ചെയ്തത്. ഓയിൽ പൂൾ അക്കൗണ്ട് പോലുള്ള സംവിധാനത്തിലൂടെ വില നിയന്ത്രിക്കാതെ ഈ പ്രശ്നത്തിന് സ്ഥായിയായ പരിഹാരം കാണാൻ കഴിയില്ലെന്നും ധനമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.