ടൂറിസ്റ്റ് ബസും ട്രാവലറും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു
ടൂറിസ്റ്റ് ബസും ട്രാവലറും കൂട്ടിയിടിച്ച് മൂന്നു പേർ മരിച്ചു
Monday, May 23, 2022 1:28 AM IST
വടക്കഞ്ചേരി(തൃശൂർ): മംഗലം - ഗോവിന്ദാപുരം സംസ്ഥാനപാതയിലെ കരിപ്പാലിയിൽ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ടെന്പോ ട്രാവലറിലിടിച്ച് ചേർത്തല അർത്തുങ്കൽ സ്വദേശികളായ ദന്പതികളുൾപ്പെടെ മൂന്നു പേർ മരിച്ചു. 22 പേർക്കു പരിക്കേറ്റു. മൂന്നുപേരുടെ നില ഗുരുതരമാണ്.

ട്രാവലറിൽ യാത്രചെയ്തിരുന്ന ചേർത്തല അർത്തുങ്കൽ ചന്പക്കാട് പോൾ (പൈലി -75), ഭാര്യ റോസിലി (65), പൈലി യുടെ സഹോദരൻ വർഗീ സിന്‍റെ ഭാര്യ ജെസി എന്നിവരാണു മരിച്ചത്. ഡ്രൈവർസീറ്റിനു പിറകിലാണ് ഇവർ ഇരുന്നിരുന്നത്. ട്രാവലറിൽ ഉണ്ടായിരുന്ന മുഴുവൻപേർക്കും സാരമായ പരിക്കുണ്ട്. ഇവരെയെല്ലാം നെന്മാറ അവൈറ്റിസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വേളാങ്കണ്ണി തീർഥാടനം കഴിഞ്ഞു നാട്ടിലേക്കു മടങ്ങുകയായിരുന്നു ട്രാവലറിലുള്ളവർ. പത്തനംതിട്ട തിരുവല്ലയിൽനിന്നു പഴനി, വേളാങ്കണ്ണി യാത്ര പോകുകയായിരുന്നു ടൂറിസ്റ്റ് ബസ്.

ഇന്നലെ രാവിലെ പതിനൊന്നരയോടെയായിരുന്നു അപകടം. ട്രാവലർ ഡ്രൈവർ അർത്തുങ്കൽ തുന്പോളി അഖിൽ (35), വർഗീസ് (57), പ്രസന്ന എന്നിവരുടെ നില ഗുരുതരമാണ്. ഇവർ വെന്‍റിലേറ്ററിൽ ചികിത്സയിലാണ്. വർഗീസിന്‍റെ ഭാര്യ ജെസി യുടെ മകൾ വർഷ (24), ജസിയ (16), കുഞ്ഞുമോൾ (34), ഷോജി (36), ബൈജു (50), മനു (12), മിന്നു (ഏഴ്), പ്രിൻസ് (31) എന്നിവരാണ് ട്രാവലറിലുണ്ടായിരുന്നത്. തിരുവല്ല രാമഞ്ചിറ സുരേന്ദ്രന്‍റെ ഭാര്യ കുഞ്ഞുമോൾ (62), ലൗലി (39), സജിനി (49), അഭിഷേക് (20), ശാന്ത (60) എന്നിവരാണ് പരിക്കേറ്റു ചികിത്സയിലുള്ള ടൂറിസ്റ്റ് ബസിലെ യാത്രക്കാർ. കുഞ്ഞുമോളുടെ പരിക്ക് ഗുരുതരമാണ്. ഇവരെക്കൂടാതെ ബസിലെ പത്തോളം പേർക്കും നിസാര പരിക്കുണ്ട്. പരിക്കേറ്റവർക്കു സമീപത്തെ വള്ളിയോട് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി പിന്നീട് മാറ്റുകയായിരുന്നു.


ഇടിയുടെ ആഘാതത്തിൽ ബസിലെ കന്പികളിലും ചില്ലിലും തട്ടിയാണ് ഇവർക്കെല്ലാം പരിക്കേറ്റിട്ടുള്ളത്. കുട്ടികളടക്കം 35 പേരാണു ബസിലുണ്ടായിരുന്നത്.

നിരന്തരമായി അപകടങ്ങൾ ഉണ്ടാകുന്ന പ്രദേശമാണ് നൂറുമീറ്റർ ദൂരം വരുന്ന കരിപ്പാലി ഭാഗം.
ടാറിംഗിലെ അപാകതയാണ് വാഹനങ്ങൾ തെന്നി അപകടങ്ങൾ ഉണ്ടാകാൻ കാരണമെന്നു ചൂണ്ടിക്കാട്ടുന്നുണ്ട്. ഇവിടെയുള്ള ചെറിയ വളവ് തിരിഞ്ഞു പോകുന്നതിനിടെ ബസ് നിയന്ത്രണം വിടുകയായിരുന്നുവെന്നു ഡ്രൈവർ പറഞ്ഞു. ട്രാവലറിന്‍റെ മുന്നിലിടിച്ച ബസ് 50 മീറ്ററോളം വാഹനത്തെ പിറകോട്ടു തള്ളിക്കൊണ്ടുപോയി വീടുകളുടെ മതിലുകൾ തകർത്താണു നിന്നത്.
പ്രദേശവാസികളും മറ്റു വാഹനങ്ങളിലെ യാത്രക്കാരും പോലീസും ഫയർഫോഴ്സും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ട്രാവലറിന്‍റെ സീറ്റുകൾക്കിടയിൽ കുടുങ്ങിയ യാത്രക്കാരെ സീറ്റുകൾ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഒരാളെ പുറത്തെടുക്കാൻ മണിക്കൂറോളം വൈകി.

സംസ്ഥാന പാതയിൽ ഏറെനേരം ഗതാഗതം നിലച്ചു. ക്രെയിൻ കൊണ്ടുവന്ന് അപകടത്തിൽപെട്ട വാഹനങ്ങൾ നീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനു ശേഷം അർത്തുങ്കൽ സെന്‍റ് ജോർജ് പള്ളിയിൽ സംസ്കരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.