പി.സി. ജോർജ് ജയിലിൽ, ജാമ്യ ഹർജി ഇന്നു പരിഗണിക്കും
പി.സി. ജോർജ് ജയിലിൽ, ജാമ്യ ഹർജി ഇന്നു പരിഗണിക്കും
Friday, May 27, 2022 1:37 AM IST
തിരുവനന്തപുരം: വിവാദ പ്രസംഗം നടത്തിയതിന്‍റെ പേരിൽ പോലീസ് അറസ്റ്റ് ചെയ്ത മുൻ എംഎൽഎ പി.സി.ജോർജിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വഞ്ചിയൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണു റിമാൻഡ് ചെയ്തത്.

റിമാന്‍ഡിലായ ജോർജ് ഇപ്പോൾ പൂജപ്പുര സെൻട്രൽ ജയിലിലാണ്. ഇന്നലെ രാവിലെ 10 ന് പി.സി.ജോര്‍ജിനെ ജില്ലാ ജയിലിലെത്തിച്ചെങ്കിലും ആരോഗ്യപ്രശ്നങ്ങളും സുരക്ഷയും കണക്കിലെടുത്ത് പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റുകയായിരുന്നു.

ആശുപത്രി സെല്ലോ സുരക്ഷയുള്ള മറ്റേതെങ്കിലും സെല്ലോ പി.സി.ജോര്‍ജിനു നല്‍കുമെന്ന് പൂജപ്പുര ജയില്‍ സൂപ്രണ്ട് പറഞ്ഞു. ജില്ലാ ജയിലില്‍ ഡോക്ടറുടെ സേവനം ലഭ്യമല്ലാത്തതും തൊട്ടടുത്ത സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നതിന് കാരണമായി. ഉച്ചയ്ക്കു ജയില്‍ ഭക്ഷണമാണ് നല്‍കിയത്.


എറണാകുളത്തുവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാല്‍ ഡോക്ടറുടെ സേവനം ലഭ്യമായ ജയിലേക്കു മാറ്റാന്‍ പിന്നീട് നിര്‍ദേശമെത്തിയതോടെ വൈകുന്നേരത്തോടെ അദ്ദേഹത്തെ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു. ജോർജിന്‍റെ ജാമ്യ ഹർജി പരിഗണിക്കുന്നതു ഹൈക്കോടതി ഇന്നത്തേക്കു മാറ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.